Posts

Showing posts from January, 2018
കള്ള ൻ വരുമ്പോ ൾ ******************************* വീട്ടു പടിക്ക ൽ കറുത്ത കൂറ്റനിരുട്ടിനെ കാവലിരുത്തണം കരുതലില്ലായ്മയെന്നൊരു നാട്യം ചുറ്റുവട്ടത്ത് പറന്നു നടക്കണം മുറ്റത്തും പുറംതിണ്ണയിലും വിജനതയുടെ വേഷമിട്ട് പൊടിപടലങ്ങളും കരിയിലകളും കലഹിക്കണം തൊട്ടാ ൽ തെന്നിയുടയുന്ന തുരുമ്പി ൽ കുറ്റിയിട്ട കവാടങ്ങ ൾ ക്ക് താഴിടണം ആ ൾ പാ ർ പ്പില്ലാത്ത ഇടമെന്നു മൗനസാന്ദ്രമായ മോഷണസ്വപ്നങ്ങളവനെ ആനയിക്കണം തീ ൻ മേശയിലേക്ക് നീണ്ടു വന്നേക്കാവുന്ന ആ ർ ത്തിക്കണ്ണുക ൾ ക്കായി രുചികള ൽ പ്പം ലഹരി താളിച്ചു കരുതണം ദാഹമാണ് കയറിവന്നതെങ്കി ൽ ശീതപ്പെട്ടിയ്ക്കകം വ ർ ണ്ണാഭം നിരന്നിരിക്കണം കുപ്പിലഹരിക ൾ മൗനത്തിന്റെ മാസ്മരഗന്ധമെറിഞ്ഞ് ഇനിയവനെ മോഹാന്ധനാക്കണം ദുരമൂത്തു വന്നേക്കാവുന്ന ത്വരകളിലേക്ക് ചടുലം കനത്തകാ ൽ വയ്പ്പുക ൾ വിഘാതമിടണം പെട്ടെന്ന്   ച്ഛടാന്നൊരു ക്ഷണത്തില്‍   ദൃഢബാഹുക്ക ൾ ക്കകം നെഞ്ചോടുചേ ർ ത്ത് അകലാനാകാവിധമവനെ പൂണ്ടടക്കം ആലിംഗനത്തി ൽ മുറുക്കണം
വെയിൽച്ചന്തങ്ങൾ ********************* ഒരുതുള്ളിയകലെ  പത്തരമാറ്റ് , സ്വർണ്ണച്ചാറ്റലിൽ പനിക്കുന്നു മന്നിടം. ************************ തണല്‍മെത്തകളിൽ വെളുത്തപൂക്കൾ വെയിലലക്കി  നരയ്ക്കാൻ വിരിച്ചപോൽ ********************* പുൽക്കൂട്ടത്തിന്റെ പച്ചയിടങ്ങളിൽനിന്ന്‌ അടുത്തടുത്തുവന്ന് കൈകോർത്ത് നടവഴികൾ സ്വമേധയാ വിസ്തരിക്കുന്നു... *********************** നോവുകൾക്കീറനെന്ന് കേട്ടു മടുത്തു പകലോൻ വന്ന് നനവുകളെയൊന്നോടെ ഒപ്പിയെടുക്കുന്നു ! *********************** വെയിലേ നിന്നോര്‍മ്മയില്‍പ്പോലും പോള്ളിപ്പൊലിക്കുന്നു ഞാന്‍! *************************************** മഞ്ഞിന്‍കുഞ്ഞുങ്ങളെ വിരട്ടാന്‍ വെയില്ച്ചൂരല്‍ നീട്ടുന്നു പകലോന്‍!  **************************   നിന്റെയൊരു തുള്ളിയിലേക്ക് നനവിന്റെ സാമ്രാജ്യങ്ങള്‍ ആവിയാകുന്നു. *****************************
സ്വപ്നാടനം --- -------------- നിശ്ശബ്ദത ഘർഷിച്ച പാതിരാവിന്റെ   ഉഗ്രസ്ഫോടനത്തിലായിരുന്നല്ലോ സ്വപ്നങ്ങൾ കൂട്ടിമുട്ടിയ നാൽക്കവലയിൽ കാലൊച്ചകളിലെ പൌരുഷം   ആദ്യമായി മണത്തത് … ഒരു നൂലിടയ്ക്കപ്പുറം സുഖനിദ്രാടനം വാഗ്ദത്തമായിരുന്നിട്ടും മറുവശത്തേയ്ക്ക് വഴിയിടഞ്ഞത് … പ്രണയക്കൊഴുപ്പുകളിൽ അലിഞ്ഞചേർന്നെന്ന ബോധ്യങ്ങളിൽനിന്നും ആ നീലംനിറച്ച കണ്ണുകൾ എല്ലാ അത്യാർത്തികളും വീണ്ടെടുത്തത് … ആ പൂച്ചക്കണ്ണുകൾ ആദ്യമായി കണ്ടത് … പച്ചവെളിച്ചം തെറിപ്പിച്ച പൂച്ചക്കണ്ണുകൾ തിളങ്ങിയത് …. വിഷഭോഗദംശനത്തിന്റെ കടുംനീലം ഉയിരിലുമുടലിലും പടർന്നത് …. നാണയക്കിലുക്കങ്ങളുടെ മടിക്കുത്തിൽ നിറഞ്ഞ ഒച്ചപ്പാടുകളിലേയ്ക്ക് ഒരുപിടി കുഞ്ഞു വിശപ്പുകൾ തളർന്നു കരഞ്ഞത് … സ്വപ്നമായിരുന്നല്ലോ എന്ന ഓർമ്മയുടെ ഇരുട്ടിനെ തുറന്നുവിട്ട സൂര്യോദയത്തിലേക്കവള് തള്ളിയലച്ചുവീണത് അനാഥവിശപ്പുകളുടെ കുഞ്ഞുകണ്ണുകളിലേക്കോ …
ആക്രമണം ************* ചില വാക്കുക ൾ യാതൊന്നിനോടും സമരസപ്പെടില്ല പ്രാപ്പിടിയ ൻ നോട്ടക്കുടുക്കിട്ട് പതുങ്ങി നി ൽപ്പുണ്ടാകും ഒഴിഞ്ഞമൂലകളി ൽ മൂങ്ങകണ്ണുകളുരുട്ടി ഓങ്ങിനി ൽക്കും ആക്രമിക്കാ ൻ തഞ്ചം പാ ർത്ത് ചുളിവി ൽ ചില അയഞ്ഞ വാക്യങ്ങളിലേക്ക് എടുത്തങ്ങു ചാടും പുലിദംഷ്ട്ര നീട്ടി ! പിന്നീടാകും കനവു കലിക്കുന്നതും കിനാവിൽ നിന്നും നിലാവൂരിയിറങ്ങുന്നതും...
വികൃതിക്കട ൽ **************** ഓടിവന്നു കെട്ടിപ്പുണ ർന്ന് ഉള്ളിന്റെയുള്ളിൽക്കേറി കിലുകിലും ചിരിച്ച് കുഞ്ഞുനാളുകളിൽ തുള്ളിയോടാ ൻ വിരലെന്റെ കയ്യാളിയ കടലേ, എത്രയോ ചെറുമുത്തങ്ങ ൾ നിന്റെ നെഞ്ചിലേക്കെറിഞ്ഞ് പാഴാക്കി... ഒരു നാൾ നിന്റെ കൈച്ചാലുക ൾ പി ൻതുട ർന്നെന്റെ കാൽവെള്ളയിൽ കിരുകിരുപ്പുരച്ച് തണുത്തപ്പോഴാണ് കൗമാരക്കോളിൽ എന്റെ കരൾ കടഞ്ഞത്... എന്നിൽ കുടുക്കിട്ട പ്രണയച്ചിരികളെ തഴുകിമുത്തി നീ ശൃംഗരിച്ചയാർത്തിയിൽ കവിതയിലൊരുനുള്ളു കുടഞ്ഞിട്ടിളക്കാ ൻ നിന്നെയൊന്നു പിച്ചിയെടുക്കാൻ നീട്ടിയ വിരലുകളോടാണു നീ ക്ഷോഭിച്ചത്... തിരക്കോളുക ൾ കുലുക്കി- യെന്നെത്തുരത്തിയത്... മോഹയാനം പറത്തിയ ഉച്ചിയിൽ നിന്ന് നിന്റെ കടുംനീല കോരിമടക്കി മനസ്സിനെ മോടിയിൽ നീലച്ചേല ചുറ്റിച്ച് മനോഹരിയെന്ന് അഹംധാരണയുയിർപ്പിച്ചത്... ഉന്മാദിനിയുടെ മുടിക്കുത്തഴിച്ചു പാഞ്ഞുവന്ന ഭീമ ൻ ജിഹ്വയിൽ ഇഷ്ടങ്ങളെല്ലാം കോരിയെടുത്തെന്റെ ചെറുതുടിപ്പ് ഉപ്പളങ്ങളിലേക്കെറിഞ്ഞത്.... കടലേ... നിന്റെയുള്ളം കത്തിയ കുത്തൊഴുക്കും എന്റെയുള്ളം ചെമക്കുന്ന ജീവിതവു