Posts

Showing posts from June, 2019
काला पानी ******** म़ें आभागिन , सीने पर मेरी स्थित है यादगार यह कारागृह कराल ह्स्त फैलाए I तिमिर अँधियारी से घेरे   काली सी शिला   स्तम्भ कराल यह भवन , मेरे आँचल के दाग बने ख़ड़े है  I आए थे कितने दावेदार आज़ादी के   मोह जलाकर दिल के   दहन हुए थे निराहार , निराधार  I न हुए थे वे दुर्बल  , न थे वे निर्बल भुखसे व प्यास से  ; पर अटल थी चाह उनकी  , प्रबल थे मोह उनके जननी को सदा पुकारते   आशाओं का तर्पण किए  , शाहीद हुए थे यहाँ   I कितनी भगिनियों की उज़ड गई राखियाँ  , फूट गई यहाँ अनेक भावानियों की चूडियाँ ; बुझाई गई थीं अनेक गृहों की दीपशिखाएँ  , खाली चोलियाँ ले   पागल फिरी थी असंख्य माताएँ I सिंची हुई थी रक्त से   चितवन मेरी लालिमा फैली थी  ; मुखरित थे पल-पल दीन क्रंदन से यह स्थान  I घोर फरमान जब फरमाए   जालिम अंग्रेज़ोंने   टूटी गिरी थी अरमान   मेरे जवान सपूतों की  I क्षुब्ध जलधि से घेरे   हुए , फिर भी विकल सूखे दुआओं से   रूखी पड़ी है मेरी मिट्टी  I सिहर उठती हूँ में   हर सुबह जब   प्राची मे आती अरुणाई  , कोयलिया
അനന്യം ** പരശതം ശബ്ദങ്ങ ൾ കലഹിച്ചുടഞ്ഞ് സ്വാംശീകരിച്ച ഒരു മൌനബിന്ദുവിൽ തീത്തുള്ളി.... തെറിക്കുന്നു തിയോച്ചകൾ
എനിക്കുള്ള വീട് --------- ----------- ആവി തണുക്കാത്ത മുകിലുകളെ സ്വപ്നങ്ങളിൽനിന്നും പറത്തിയോടിച്ചു കളിരുകുടിക്കാത്ത കാറ്റിനെ വടിനീട്ടി വിരട്ടി സ്നേഹത്തുടിപ്പിൽ മേളംകൊട്ടി ധമനികളെ ചുംബിച്ചുറക്കി നൊമ്പരങ്ങളിൽ നനഞ്ഞ ആത്മാക്കൾക്ക് നെഞ്ചിൻ കൂട്ടിൽ ചേക്കയൊരുക്കി ഇനി വേണം കൂടിനെയൊരു വീടാക്കിയുണര്‍ത്താന്‍
ഇലയടരുമ്പോൾ      **************** വാട്ടം തുടങ്ങുംമുമ്പേ മണത്തുനിൽക്കും ‘ ഞാനില്ലേ ’ യെന്ന് പുണർന്നുമ്മിക്കും വേവലാതിക്കാറ്റഴിച്ചുവിട്ട് ചുറ്റിലുമുള്ളവരെ ഇളക്കിമറിച്ച് സ്വയമൊരു സാന്ത്വനസ്പർശമായി കൂട്ടിനിരിക്കും ഞെട്ടടരുമ്പോഴാണ് കൊടുംകാറ്റ് ചുവന്ന കണ്ണീർപ്പൂക്കൾ തുരുതുരാപെയ്യിച്ചും കൊണ്ട് തലതല്ലിയാർക്കുക
എവിടെ... ? ************** നീ എന്റെ മുറ്റത്ത്   കുടഞ്ഞിട്ടു പോയ പാദസ്വനങ്ങൾ എന്റെ ജനാലക്കഴികളിലേക്ക് തൂകിയിട്ട വളക്കിലുക്കങ്ങൾ എന്റെ പൂമുഖത്തേക്ക് വീശിയെറിഞ്ഞ മുല്ലഗന്ധങ്ങൾ എന്റരികിലേക്ക് വരാം വരാം എന്നു മോഹിപ്പിച്ചിരുന്ന പട്ടുപാവടയുടെ പടപടപ്പുകൾ എല്ലാമെല്ലാം ഞാൻ പെറുക്കി സ്വരൂപിച്ചിരുന്നു... ഹൃദയച്ചെപ്പിലവ   ഒളിപ്പിച്ചിരുന്നു... കാണുന്നില്ലൊന്നും എവിടെയോ കളഞ്ഞുപോയിയെന്ന് ഞാനലയുമ്പോഴും...
ചൂണ്ട ൽ ********** മുനകൂ ർ പ്പിച്ചു ചൂണ്ടാനും ചൂണ്ടിക്കൊളുത്താനും അച്ചി ൽ വാ ർ ത്ത വിരലുകളുണ്ട് വനാന്തരങ്ങളിലെ ’തൈവ’ങ്ങളുടെ സ്വൈര്യം തോണ്ടിയനക്കി മലയോരങ്ങളിലെ തേവരുടെ തറയിളക്കിക്കോരി തെരുതെരാ കനത്തുപ്രഹരിക്കുന്ന ആണികളാണ് തുനിഞ്ഞു വരുന്നത്... തലയ്ക്കവക ൾ ക്കുന്നം കൊട്ടുന്നത് ചെളിക്കൈകളാണ്... എവിടെയും വീണേക്കാം തുളക ൾ നൂണ്ടിറങ്ങിയേക്കാം മദം കൊള്ളാനും പാകം മതിയിളകാനും മാത്രം നിലംതപ്പുന്നിടറുന്നു പാദങ്ങളപ്പോ ൾ വേരഴുകുന്നപോലെ നിരാസങ്ങ ൾ ... തെളിഞ്ഞുനിന്ന ജലതലം ഇമയനങ്ങുമിടക്ക് മേലൊരു വല ചതുപ്പൊളിപ്പിച്ച് പായ ൽ വിരിഞ്ഞുവരുന്ന പൂവിരുന്നി ൽ ഭ്രമാത്മകം തെന്നി വീഴുന്നു നോട്ടങ്ങ ൾ ... മേ ൽ ക്കാറ്റ് മേലാകെ തഴുകുന്ന തോന്ന ൽ വായ്പ്പാട്ട് സിരകളെമയക്കുന്ന ആന്ത ൽ ചൂണ്ടിപ്പെരുകിയ കൊളുത്തുക ൾ മുറുകി വരുമ്പോ ൾ നിന്നേടമിടിയുന്ന മണ്ണ്... ജനസാഗരമല്ലോയീ നീലത്തടാകം! അലചുളിവുക ൾ തൂ ർ ന്ന പോലെ തോന്നിക്കും അകക്കളം ചെളിത്തളമെന്നാ ൽ ... വിത നടന്നിട്ടുണ്ട് പൂവുകളിനിയും മുളച്ചുണരുമെന്ന് അടിത്തട്ടിലശരീര
അവ ൾ പ്പെയ്ത്ത് അവളുടെ ശ്വാസത്തി ൽ നിന്നുമട ർന്ന പൊടിക്കാറ്റു തന്നെയാണ് പടിയിറങ്ങും വഴിയോരത്തെ ഇലഞ്ഞിമരത്തി ൽ കയറുക്കൂടിയത് അതുകൊണ്ടാണ് പനംതത്തക ൾ ഇലഞ്ഞിമരക്കൊമ്പി ൽ ചില്ലക്കൂടൊരുക്കിയത്, കേട്ടതെല്ലാമേറ്റുചൊല്ലി തത്തകളവളുടെ കളിത്തോഴരായത്! അവളുടെ മിഴിയുപ്പി ൽ നിന്ന് ഒരു തരിയൂ ർ ന്നു ചാടിയിരിക്കാം കട ൽ പ്പെരുക്കത്തിലിടക്കിടെ ആ ർ ത്തലച്ച് കദനത്തിരകളെയോ ർ ക്കാപ്പുറത്ത് കടലമ്മ അവളിലേക്ക് പറഞ്ഞു വിടുന്നത്! അവളുടെ കര ൾ ക്കര പക്കങ്ങളിടവിട്ട് സുനാമിത്തിരകളി ൽ ശ്വാസമടക്കുന്നതും അതിനാ ൽ തന്നെ. അവളി ൽ നിന്നും വാടിക്കൊഴിയുന്ന ഹൃദയമിടിപ്പുക ൾ പലതും മേഘങ്ങ ൾ പെറുക്കിയെടുക്കുന്നുണ്ട്... കദനഗ ർ ഭം കൊണ്ട് കവിഞ്ഞു കറുക്കുമ്പോ ൾ നെഞ്ചിടിച്ചു പെയ്യുന്നത് അവളെയാകമാനം നനക്കാനാണ്... നോവുകളെന്നുമവളിലേക്ക് മിന്നിയടിച്ച് കുത്തനെ ചാറുന്നത് അവളിടങ്ങളെ പൊക്കിയൊഴുക്കാ ൻ തന്നെയാണ്.