Posts

Showing posts from July, 2019
തിരിച്ചുവരവ് ******************* അവ ൻ മുളയിട്ടുതളി ർ ത്ത് മൊട്ടിട്ടുപൂത്ത മരങ്ങ ൾ സുഖദമായ കാറ്റുകളി ൽ ആനന്ദമാടുന്നു! മധുരം ഫലിക്കുന്നു കാടായതു വളരുന്നു ! മുളച്ചുപൊങ്ങിയ മണ്ണ് പച്ചയിരുളി ൽ മറയുന്നു... പടുമുളപോലെയെങ്കിലുമൊരു തോന്ന ൽ മതിയാകും അതിന്റെവേരുകളിറങ്ങും അമ്മനെഞ്ചു തേടും കാത്തിരിപ്പുണ്ടൊരു നനഞ്ഞ മാറിടം മടങ്ങിയെത്തിയേക്കാവുന്ന വേരിഴക ൾ ക്കമ്മമുത്തമേകാ ൻ...
ഇരുട്ടിന്റെ വേരുകളി ൽ ************************* മഞ്ഞച്ചുതെളിഞ്ഞ് ജ്വലിക്കുന്ന നാളത്തിലേക്കല്ല എരിഞ്ഞുപൊരിയുന്ന തിരിയിലേക്കാണെന്റെ നോട്ടം വീണത്... കാഴ്ച കറുത്തു പോയി ഇരുളൊഴുകി ഞരമ്പുകളതിനെ വലിച്ചിഴച്ച് നി ർ ദാക്ഷിണ്യം സിരയിലേക്കൊഴുക്കി... പരന്നൊഴുകുന്ന തൂവെട്ടമെന്ന് ആരോ... ചിരിച്ചുജ്വലിച്ച് ! കറുത്തുമരിച്ച കാഴ്ചയുടെ വേരുകളിലേക്ക് ഒഴുക്കുനിലച്ച വെട്ടം...
  തേടരുതെന്നെ ************************* ആ ർക്കും പിടികൊടുക്കാതെ കുതിച്ചോടുന്ന ഒരാളുണ്ട് എന്റെയുള്ളി ൽ   കടുംപച്ചക്കൊടുംകാട്ടിലേക്ക് ഓടിയൊളിക്കുന്ന ഒരാ ൾ   ചിന്നംവിളിക ൾക്കും കുരങ്ങ ൻചാട്ടങ്ങ ൾക്കും   കിളി /കൂമ ൻ വിളിക ൾക്കും വന്യതയുടെ ഗർജ്ജനങ്ങൾക്കുമൊപ്പം കൂട്ടുകൂടാ ൻ സ്വയമങ്ങനെ പ്രക്രുതിയ്ക്കിരപ്പെടാൻ തത്രപ്പെടുന്ന ഒരാ ൾ ഒരുവേള കടുംനീലയാഴങ്ങളി ൽ വിഷമവിഷം കുടിച്ച് മുങ്ങിമയങ്ങും പവിഴപ്പുറ്റുകളിലോന്നി ൽ പൂമെത്തയെന്നും ധരിച്ച് ഉറങ്ങാനാകാം സ്രാവുകളുടെ പ ൽക്കൂടുകളിൽ തിമിംഗലഗുഹയുടെ വിസ്താരങ്ങളിൽ കടലലകൾ മദിക്കുന്ന സർപ്പനീലങ്ങളിൽ തീരത്തിറയാട്ടങ്ങളിൽ എവിടെയും   നുഴഞ്ഞു കേറിയിരുന്നേയ്ക്കാവുന്ന ആ ഒരാൾ ഒരുപക്ഷേ ആക്രമിക്കപ്പെടാ ൻ നെഞ്ചുവിരിച്ചു നിൽപ്പുണ്ടാകും.... പറന്നുപോകുന്ന വാനങ്ങൾ നിങ്ങളുടെ കാഴ്ചകളിൽ നിന്നും മറച്ചേക്കും പരശതം പ്രകാശവേഗങ്ങളി- ലെന്റെ പേടകം അദൃശ്യവീചികളായേക്കാം ശതകോടി ആയുർദൈർഘ്യങ്ങളെണ്ണി നക്ഷത്രത്തിളക്കങ്ങളിലേക്ക് കനമില്ലാതെയൊടുങ്ങിയെന്നും വരാം ഇനിയൊരു ആകർഷണസാന്ദ്രതയായി തമോഗർ
വെറുതെ നടിക്കുന്നു നമ്മ ൾ ഋതുഭേദങ്ങളെന്ന് നിന്റെയുട ൽ വ്യാഖ്യാനങ്ങ ൾ വരട്ടിച്ചുട്ട ഹൃദയത്തിന്റെ അശ്വമേധവേഗം... അഗ്നിയാളുന്നു അവിടെ ചുവക്കുന്ന ചൂടിലേക്ക് ഭീതിനാളം വെളുക്കുന്നു... നിന്റെ കാണാപ്പുറങ്ങ ൾ ഹൃദിസ്ഥമാണ് അതിലേക്കു പെയ്തുനിന്ന ഒരു കുളി ർ ക്കാലത്ത് ഒന്നിച്ചുപോയ ഉടലുയിരുക ൾ ചുളുങ്ങിക്കോടിയതാരറിയുന്നു...! നിശ്ചലതയുടെ മൗനത്തിന്റെ കനത്തപാളിക ൾ നിദ്രയിലേക്ക് തണുക്കുന്നു! നമ്മ ൾ പരസ്പരമറിയാതെ മുങ്ങിത്താഴുന്നു! എല്ലാമെല്ലാം ഒരേ സ്പന്ദനത്തിന്റെ വെറും നാട്യങ്ങളാകുന്നു...
പരിശിഷ്ടം ഓടി നടക്കുകയാണ് വേരുക ൾ ഹൃദയം നിറയെ വലപ്പട ർ പ്പുണ്ട് അതിലേക്കു വീഴുന്നതെല്ലാം ഉടഞ്ഞു നേ ർ ക്കുന്നു... ചിലതെല്ലാം മികവിലങ്ങനെ അടങ്ങിയൊതുങ്ങുന്നുമുണ്ട് മണം പിടിച്ച് മുത്തിയേടുക്കാ ൻ ത്വരയോടെ വേരറ്റങ്ങ ൾ ! ഉണ്ട് എല്ലാമറിയുന്നുണ്ട് ഹൃദയഭാരം താഴ്ന്നു കുമ്പിടുന്നു ഉച്ചാടനമില്ലാതെയൊരാവാഹനം! എന്നിലൊരു ഞാ ൻ ഹവിസ്സാകുന്നു നമ്മളെന്ന പരിശിഷ്ടത്തിലേക്ക്!
ബന്ധനം *************** അതിരുക ൾ വരക്കുന്നു നൃത്തം വൃത്തഭംഗിയി ൽ ! ആസക്തിയുടെ ചുരു ൾ രേഖ വലയം തീ ർ ത്തതി ൽ ഭയം നിഴ ൽ വിരിക്കുന്നു... സമാന്തരസാന്ത്വനത്തിന്നായി അനന്തതയിലേക്ക് നോട്ടമാഴ്ത്തുന്നു...
വാക്കുരുക്കം    ************* അച്ചടക്കശാസന! കറുത്തുകനത്ത തലക്കകം കുറെ വാക്കുക ൾ തിളനിലയിലെത്തുന്നു! ഏതോ വ്യാഘ്രനിമിഷത്തിന്റെ പരിഭ്രാന്തിക്കുത്തേറ്റ് തൊട്ടുരസി പൊട്ടിയൊഴുകി ഉരുകിമെരുങ്ങി ദുഷിച്ചു പോയ പുറം കാഴ്ചകളിലേക്ക് വാക്കുകളൊന്നോടെ റോന്തു ചുറ്റാനൊരുങ്ങുന്നു! കാടത്തത്തിനെ വരിച്ച കേളീമുറുക്കത്തി ൽ പതച്ചെത്തുന്ന ലാവ പോലെ... കവചമണിഞ്ഞ പദങ്ങ ൾ ക്ക് സ്വരം നഷ്ടമാകുന്നു... രൂപം വികലമാകുന്നു... ഒറ്റത്തീണ്ടലിലുരുകാനൊരു വാക്കിന്റെ നേ ർ നീരുറവ കുതിച്ചൊഴുകാ ൻ തുനിയുന്നു! വെട്ടും തിരുത്തും കഴിഞ്ഞ് കൊട്ടും കുരവയുമായി ഘോഷണം നിലയ്ക്കും കാലം അതി ർ വരകളിലവയൊതുങ്ങും നേരം അക്ഷരപ്പൂമാരിയി ൽ കെട്ടി നി ർ ത്തേണ്ട തടയണയിലേക്ക് വാക്കൊഴുക്കിന്റെ ലാവ തണുത്തുറഞ്ഞേക്കാം...
ആധിപത്യം ************* ഋതുരഥങ്ങളോടിക്കുന്ന അശ്വങ്ങ ൾ ദിക്കുക ൾ നോക്കാറില്ല അവയുടെ കടിഞ്ഞാ ൺ സ്വേഛാധിപനായ ചക്രവ ർ ത്തിയുടെ തിരുമുഷ്ടിക്കുള്ളിലാണ്. ചക്രവാളത്തിലൊരു മുഖം ജ്വലിച്ചേ നി ൽ പ്പുണ്ട്! തിരുവുള്ളമൊരിക്കലും അലയാറില്ല അലിയാറില്ല. മടുപ്പിന്റെ മടക്കം കാത്ത് മുരടനക്കുന്ന കാറ്റുക ൾ വിറച്ചുവീശുന്നു ഇല പൊഴിയും കാലത്തിലേക്ക്! തണ ൽ ചത്ത മരച്ചുവടുകളി ൽ തളം കെട്ടിത്തുള്ളുന്നു ആശാസ്യമല്ലാത്ത രഹസ്യച്ചാ ർ ച്ചക ൾ ... ചോ ർ ന്നിറങ്ങുന്നവയെ കണ്ടെടുക്കാനാകാതെ തെളിയാതൊരു മൂട ൽ മാനം! ഉണക്കിയ വിത്തുക ൾ പത്തായപ്പൂട്ടിനകം   ഭദ്രം! ഒരു മുളയ്ക്ക ൽ പം നനവു വേണം കാറ്റുക ൾ ഒന്നുകി ൽ ഉഷ്ണിച്ച് അല്ലെങ്കി ൽ മഞ്ഞായ് മരവിച്ച്... അശ്വങ്ങളൊന്നും കാണുന്നേയില്ല കീഴടക്കിലിന്റെ പ്രയാണത്തി ൽ ലഹരി പോലെ ഭ്രാന്തായിയാടി യജമാനന്റെ കണ്ണുകളിലെ അടങ്ങാത്ത വന്യത! വിശപ്പ്! പയ്യെപ്പോകാ ൻ വയ്യേവയ്യെന്ന് ചുട്ട പ്രഹരങ്ങളും ഇരുട്ടിന്റെ തണുത്ത മരിപ്പും! സ്വേഛാധിപതി തികച്ചും സംതൃപ്തനാണ്              ***************
നമ്മ ൾ ******* മോഹമലയുടെ പച്ചപ്പെടുത്ത് നിന്റെയാ കുതിച്ചുചാട്ടം! വെള്ളിക്കൊലുസ്സു കിലുങ്ങിയെന്ന്! ചിരിമണികളുരുണ്ടെന്ന്! ഒന്നൊന്നായി വശം ചെരിയേണ്ടി വന്നു പെറുക്കിക്കൂട്ടാ ൻ ! പിടിച്ചടക്കാനും മാത്രം നീയെന്നിലേക്ക് ക ർ മ്മവീര്യമായ നാ ൾ ജീവിതയന്ത്രത്തിലെ ഊ ർ ജ്ജപ്രസരിപ്പായി തിരക്കിലാണിന്നു നമ്മ ൾ നി ർ മ്മിതിയുടെ പാരമ്യത്തിലാണ്! നീയെന്ന  സ്രോതസ്സിലാണെന്റെയാകാശം!
ഒറ്റ *** രണ്ടേക്കറോളം കൂറ്റനിരുട്ടിന്റെ വിജനതയെ കാവ ൽ നി ർ ത്തിയിട്ട് മോടിയി ൽ മിന്നിനി ൽ ക്കുന്നു അവളുടെ ബംഗ്ലാവ്! നിറവെട്ടം കുടിച്ചു മദിക്കുമ്പോഴും ശീതം കൊണ്ടു മരവിച്ച അനേകം മുറിക ൾ ക്കൊന്നിലവ ൾ ! മുട്ടോ തട്ടോ അതോ കാളിംഗ് ബെല്ല് ശബ്ദിച്ചതോ ഫോണിന്റെ കിളിസ്വനമോ... രക്ഷകനടുത്തൊന്നുമില്ല ദൂരെ അത്തറിന്റെ പറുദീസയിലാണ് നിദ്ര പറന്നുപോയ കുഞ്ഞുമിഴികളെ കൈപ്പത്തിയെടുത്തുപൊത്തി നെഞ്ചിടിപ്പിലൊളിപ്പിച്ച് അവളുടെ വിറയ ൽ ... കാറ്റു കുടഞ്ഞിട്ട അച്ചിങ്ങ പുരപ്പുറം ചാടി ചിരിച്ചു നിഗളിക്കുന്നു!