സാന്ദ്രം ************ അകലുന്ന വട്ടപ്പൊട്ടായ ഒരു പട്ടം പ്രപഞ്ചകേന്ദ്രത്തിലേക്കു വലിയുമ്പോലെ ആ നോട്ടം ഹൃദയാകാശവിരിവിലൂടെ തുളച്ച് മർമ്മത്തിലൊന്നു തൊട്ട് വെറും മർമ്മരമല്ലിത് വല്ലാത്ത കമ്പനമാണ്...
Posts
Showing posts from 2018
- Get link
- X
- Other Apps
തേങ്ങ വീഴുമ്പോഴും ഒരു രാഷ്ട്രീയം ********************************* വേണ്ട വേണ്ടെന്നൊരു താഴ്മയിൽ ഉള്ളടിഞ്ഞ സ്നേഹമുണ്ടായിരുന്നു നിനക്കായ് കൊഴുത്തതെന്ന ഓർമ്മപ്പെടുത്തലും ചതച്ചാലും പിഴിഞ്ഞാലും നിനക്കായ് മാത്രമെന്ന് പറയും പോലെയെന്തോ ഒന്ന്... പ്രായമളന്ന് മൂപ്പ് ഞെക്കി വീർപ്പിച്ച് അള്ളിപ്പിടിച്ചധിനിവേശിച്ച് പറിച്ചെറിയപ്പെട്ട ഊക്കിൽ കനമുള്ളതായിരുന്നു ഇല്ലയധികമെന്ന ഓർമ്മപ്പെടുത്തൽ സാക്ഷി നാളെക്ക് കെട്ടു പോകാൻ വിധിച്ച്... രാത്രിഞ്ചരന്മാർ ഉന്മാദം മൊത്തിയ തുളയിലൂടെ അകമില്ലാപ്പുറം കാട്ടി 'പേട് പേടെ'ന്ന് കപ്പക്കളത്തിലടിഞ്ഞതും... ഋതുക്കൾ മാറി മാറി പരീക്ഷിച്ചുജയിപ്പിച്ച കൂരു പ്രായത്തിലും കുടം തുളുമ്പുമാറ് മുഴുപ്പെത്തി പലവഴിപലവക കൺവെച്ച് ഉടമസ്ഥനു മാത്രമായി നീക്കുപോക്കു വരുത്തി അറുതിയും വറുതിയും കൽപ്പിച്ചൊരു സുഗമപ്രയാണം അതുമൊരു താഴ്ച്ചയിലേക്കുള്ള വൻവീഴ്ച്ച...!
- Get link
- X
- Other Apps
എഴുത്തുറവ ****************** കുറ്റിയടിച്ചു നില്പാണ് നിരീക്ഷണക്കോണുകളിൽ നോട്ടങ്ങൾ ചുറ്റി വരിയുന്ന ചുരുണ്ടു കോടിയിരുന്ന ചുരുളുകൾ നിവർന്നത് അതു കൊണ്ടു തന്നെ വാക്കുകൾ പലതും കത്രിച്ചെടുത്തു കേമത്തങ്ങൾക്കൊരു കോളർക്കനമായിക്കോട്ടെ അരാഷ്ട്രീയമായി ഖാദിത്തരങ്ങൾ വടി പോൽ നിവർത്താനുമുതകും ചിലപ്പോൾ ചിന്തകൾക്കെന്നറിഞ്ഞു പോക്രിക്കുപ്പായങ്ങൾക്ക് കൊച്ചു വിക്രിയകൾ കുഞ്ഞക്ഷരസൂചികളിൽ വലിഞ്ഞു കേറി ഭീമൻ വാങ്ത്തോരണങ്ങൾ വേണ്ടെന്നു ശഠിച്ചിട്ടും അനുസരണക്കേടിന്റെ മുഴച്ചു നിൽപ്പുകളായി പിച്ചക്കോമരങ്ങളുടെ നീണ്ടു വന്ന മെലിഞ്ഞ അല്പായുസ്സുകൾ കറ്റലാസ്സിലേക്കിറങ്ങി കുത്തിയിരുന്നത് അറിയായ്കയല്ല. കീറലുകളേച്ച കണ്ണീർത്തയ്യലുകൾ മതിയെന്ന യാചന ഉയിരിനെയും വിറപ്പിച്ചു കളഞ്ഞു വെട്ടിയും നുറുക്കിയും ഏച്ചും തയ്ച്ചും ചേലകൾക്ക് വൈവിധ്യത്തിന്റെ നാട്യങ്ങളാടാം കോപം താപം ധാർഷ്ട്യം അലസം വിരസം കറയിട്ട് നിരീക്ഷങ്ങളേ എത്രയുരിഞ്ഞാലുമുണ്ടാകും നീരാർന്ന് ഉണ്മയുടെയൊരുറവ.
- Get link
- X
- Other Apps
എവിടെ...? ************ നീ എന്റെ മുറ്റത്ത് കുടഞ്ഞിട്ടു പോയ പാദസ്വനങ്ങൾ എന്റെ ജനാലക്കഴികളിലേക്ക് തൂകിയിട്ട വളക്കിലുക്കങ്ങൾ എന്റെ പൂമുഖത്തേക്ക് വീശിയെറിഞ്ഞ മുല്ലഗന്ധങ്ങൾ എന്റരികിലേക്ക് വരാം വരാം എന്ന് മോഹിപ്പിച്ചിരുന്ന പട്ടുപാവടയുടെ പടപടപ്പുകൾ എല്ലാമെല്ലാം ഞാൻ എന്നും പെറുക്കുമായിരുന്നു... ഹൃദയച്ചെപ്പിലവ ഒളിപ്പിച്ചിരുന്നു... കാണുന്നില്ലൊന്നും എവിടെയെവിടെ എന്നൊരലച്ചിലിൽ ഇന്നു ഞാൻ...
- Get link
- X
- Other Apps
അബദ്ധപഥങ്ങൾ ****************** എന്റെ സൂര്യൻ വെറുതെ കുറ്റപ്പെടുത്തുന്നു… അടുത്തും ചിലപ്പോളകന്നുമുള്ള ഭ്രമണപഥങ്ങളിൽ അപഥയാത്രികരെ ഏറെ ഗൗനിക്കുന്നതിനാലത്രേ വെയിൽച്ചൂടിലെന്നെ പൊള്ളിക്കുന്നതും തണുപ്പിച്ചിരുട്ടാക്കിയ മഴക്കോളിലെന്നെ ഉലച്ചുനനയ്ക്കുന്നതും ആർത്തിരമ്പുന്ന സങ്കടക്കടലിൽ വെള്ളപ്പാച്ചിലാക്കി ഒഴുക്കുന്നതും ശീതക്കാറ്റിലുലച്ചെന്നെ വിറപ്പിക്കുന്നതും… ഇതറിയുന്നു ഞാൻ - എന്റെ അച്ചുതണ്ടൂരുന്നു എന്റെ സൂര്യനു ചുറ്റും മാത്രം ഇനിയുള്ള ഭ്രമണം വൃത്തപഥത്തിൽ കണ്ണുകളിലവനെ മാത്രം സാന്ദ്രീകരിച്ച്… വഴികളിൽ നുഴഞ്ഞുകയറ്റക്കാരകലുന്നു ഇരുട്ടും ശൈത്യവും മറയുന്നു മഴപ്പെയ്ത്തുകളില്ലാതെ വെയിൽപ്പൊള്ളലേൽക്കാതെ എല്ലാമൊഴിഞ്ഞ്… പരസ്പരമുരിയാടതെ തൊട്ടുതീണ്ടാതെ നഷ്ടപരിണാമങ്ങളിലുരുകി നിശ്ചലതയുടെ മടുപ്പോടെ ഇന്നും ഞാൻ സൂര്യനെ വലംവച്ചുകൊണ്ട്.
- Get link
- X
- Other Apps
കിനാവ് കാണുന്നു! **** **** **** *** **** **** തിരക്കൂമ്പാരങ്ങളിൽ വായ് പതപ്പിക്കുന്ന വെളുത്തനുരകളിലേക്ക് മോഹക്കണ്ണുമെറിഞ്ഞ് ഉയരുംവീഥികളിലെ പുകച്ചൊരുക്കുകളെ തടഞ്ഞെടുക്കാനാണ് പ്രതിരോധത്തിന്റെ കുതിപ്പെന്ന് മുകിൽപ്പഞ്ഞികളിൽ കറുത്ത നനവിടങ്ങൾ തെരഞ്ഞപ്പോൾ മോഹമുറ്റമിന്നും കുളിർച്ചൊരിച്ചിലും കാത്ത് മലർന്നേ കിടപ്പൂ...
- Get link
- X
- Other Apps
കത്തുന്ന കവിത ************************** · കവിതയെ കാണിച്ച് ആരേയും സുഖിപ്പിക്കാ ൻ ഞാനില്ല അവളുടെയനുഷ്ഠാനങ്ങ ൾ മറ്റാരുടേയും അറിവിലില്ലാത്ത ആചാരങ്ങളാണ്. ഒറ്റനോട്ടത്തി ൽ സിരകളിലേക്കു കുതിച്ചുവരും പിന്നെ തൊട്ടുതൊട്ടിളക്കി ഊതിപ്പെരുപ്പിച്ച് കൊച്ചുകൊച്ചു തീവെട്ടങ്ങ ൾ മിന്നിയ്ക്കും ഇഴഞ്ഞടുത്ത് വമ്പ ൻ പട ർ പ്പായി വിരിച്ച് ചെമന്നാളും ചില നേരങ്ങളി ൽ ഹൃദയത്തെയങ്ങു വെട്ടിപ്പൊരിക്കും മനസ്സിനെ- യുരുക്കിയൊഴിക്കും ചാരമായ് തണുക്കാത്ത ദഹനത്തി ൽ ശേഷിക്കുക കവിതച്ചീളുകളുടെ കന ൽ ക്കൂട്ടമാകും അത് ചെമന്നു ചിരിച്ചുകൊണ്ടേയിരിക്കും...!
- Get link
- X
- Other Apps
ഹൃദയചക്രം ഉച്ചത്തിലങ്ങനെ കറങ്ങുമ്പോ ൾ ************************************************************************* · അഴിച്ചുവിട്ട കാറ്റ് നിശ്വാസങ്ങളടുപ്പിലേയ്ക്കൂതി ധാ ർ ഷ്ട്യം കനച്ച മുട്ട ൻ കൊള്ളികളെ പുകച്ചുനീറ്റുകയാണ് അരച്ചുമിനുസപ്പെടുത്തിയ എല്ലാ സുഖനൊമ്പരങ്ങളും ചിരിച്ചുമിനീരിറക്കി തൂലികത്തുമ്പിലേയ്ക്കിറങ്ങി എടുത്തുചാടുകയാണല്ലോ കവിതയെന്നു പതഞ്ഞുപൊങ്ങി വെറുതെ വെളുത്തുവിയ ർ ക്കുന്ന ശൂന്യതയിലേയ്ക്ക്! തെറുത്തുതെറിപ്പിച്ച ആവലാതിത്തുണ്ടുകളെല്ലാം സംഘടിച്ചു നി ൽ പാണ് അരെയൊക്കെയോ ആക്രമിക്കാനെന്നോണം! ഉവ്വ്; നാളെയെങ്ങാനും ഒരുകൂട്ടം കവിതക ൾ കൈകോ ർ ത്ത് മെയ്യൊട്ടി, തോളുരുമ്മി വന്മതി ൽ പണിഞ്ഞേക്കും, ആഞ്ഞുവീഴുന്നയേറുക ൾ തിരിച്ചയക്കപ്പെടും.
- Get link
- X
- Other Apps
വയ ൽ ക്കിളിക ൾ ****************** പൊ ൻ വിളമണികളെ കാക്കാ ൻ കൂ ർ ത്തുവ്യാപരിക്കുന്നുണ്ട് കൊത്താനാഞ്ഞ് കൊക്കുക ൾ നടീ ൽ പ്പാട്ടുമൂളിയ കിളിക ൾ വായ്പ്പൊരിവ ർ ഷിക്കുന്നു മോഹങ്ങളുണരുന്നു കണ്ടം കുത്തി ഞാറും നട്ട് നെ ൽ വയ ൽ പഴുത്ത് മഞ്ഞച്ചുനിന്ന മണികളും പിടിച്ചോറിനു കൊയ്തുകൂട്ടാ ൻ കണ്ണും കാതും തുറന്നിരിക്കുന്നു അവ ർ , വയ ൽ ക്കിളിക ൾ! മുടന്തിയോടുമ്പോ ൾ കാലം പരന്നു നിവരുന്നെങ്ങോ പാതയുടെ വിധിവര! ശണ്ഠ കൂടി, കണ്ഠം കടഞ്ഞ് പാതികരിഞ്ഞ ചിറകുകളി ൽ വയ ൽ ക്കിളിക ൾ ദേശാടനത്തിന് പറന്നേപോയേയ്ക്കാം...
- Get link
- X
- Other Apps
കുലവ്രത ************ · സ്ത്രീയേ, കുലത്തി ൽ പ്പിറന്നതി ന്റെ ശിക്ഷയിനിമേ ൽ തെരുവി ൽ ജപമുദ്രയഴിച്ചുതീ ർ ക്കാനോ ? സ്വയംപശിയെ പിടിച്ചുകെട്ടുന്ന നീ ഭുജിച്ചടങ്ങുവാ ൻ പ്രാപ്തയെന്നറിയുമ്പോഴും ഭാവിപാദങ്ങളി ൽ മുഷ്ക്കി ന്റെ ചങ്ങലയണിഞ്ഞ് ത്രസിച്ചുനടക്കാനോ? അടുക്കളത്തീകാഞ്ഞ നി ന്റെ മോഹങ്ങളെ സൂര്യാതപത്തിലിനി വിളക്കുക വെയി ൽ മോന്തി ശരണം നീയേ ൽ ക്കുക. നിന്നശുദ്ധികളൊന്നൊന്നായ് നീ ർ ത്തി നീ തന്നെ തെരുവുക ൾ നീളെ പരത്തിവിരിക്കുക അശ്രീകരമുദ്രയുണക്കി പടപടാകൊത്തുവാ ൻ അടിമപ്പൂച്ചിട്ട നി ന്റെ ശിരസ്സുകുനിക്കുക പെണ്ണേ കുലപ്പിറവിക്കൊത്തേറ്റ ദോഷൈകദൃക്കുക ൾ അഷ്ടദിക്കുകളി ലെ ചെമപ്പായി പക ർ ന്നാടുന്നതു കാണുക നി ന്റെ തടവറയുടെ ക ൽ മണം വാസനിച്ചറിയുക ******
- Get link
- X
- Other Apps
ത്രയാക്ഷരി ******************** മല കയറുന്നു ത്രയാക്ഷരിക ൾ ശരണം ശരണം ജപമുഴക്കം! കയറുംവഴി പടികളി ൽ പുറംതിരിഞ്ഞ് വിളിമുറുക്കം യുവതി...യുവതി... വായത്താരികളി ൽ പിരിമുറുക്കം ആ ർ ത്തവം...ആ ർ ത്തവം... പരിഹാസം, പിന്നെയട്ടഹാസം അശുദ്ധി...അശുദ്ധി അയിത്തം...അയിത്തം ഏറുക ൾ നിലയ്ക്കുന്നില്ല പതിനെട്ടു പടികളും ഇപ്പോഴുമെപ്പോഴും പരിശുദ്ധം!
- Get link
- X
- Other Apps
ഒരു സ്ത്രീ മുറിവേറ്റു പിടക്കുന്നു... ********************************************** എന്റെയുള്ളിലും ഞാ നറിയു ന്ന എല്ലാ പെണ്മകളിലും മുറിവേറ്റവളുണ്ട്. നീറ്റ ൽ ത്തുണ്ടുക ൾ പെറുക്കി പിറുപിറുക്കുന്നുണ്ടവ ൾ പലകലങ്ങളിലെ മുനപ്പെട്ട ആണായുധങ്ങളുടെ കൈയ്യ്മെയ്യ്പ്പെരുമാറ്റങ്ങളി ൽ വൈരൂപ്യം പൂണ്ട് ഭ്രാന്തി ന്റെ പഴംതുണിയി ൽ സ്വത്വം പൊതിഞ്ഞുകെട്ടി പുലമ്പുന്നുണ്ടവ ൾ പിഴച്ചവളെന്ന് മാനംകെട്ടവളെന്ന് അശുദ്ധയെന്ന് അപധ്വനിക്കുന്ന വിളികളിലേക്ക് അവളുടെ രോഷം മഥിച്ചുകലമ്പുന്നുണ്ട്... അവ ൾ ക്കു മാത്രമായുള്ള അശുദ്ധിയുടെ അയിത്ത ക ൽപ നക ൾ കലിക്കുന്ന ജല്പനങ്ങ ൾ അവ ൾ മുറിവുകളി ൽ കനലുപ്പു വിതറുകയാണ്... ജീവിതം താങ്ങുന്ന അവളുടെ കഴുതയോട്ടങ്ങളും ചട്ടങ്ങളുടെ മുടന്ത ൻ ചാട്ടങ്ങളും അവളുള്ളത്തി ൽ ഒരടുപ്പു കൂട്ടുന്നുണ്ട് പുകയുന്ന കച്ചിയ്ക്കറ്റം ഒരു കണം കന ൽ പ്പൊരിയൂട്ടുന്നുണ്ട്. ജ്ഞാനസ്നാനം ചെയ്യാ ൻ പി ൻ മുറക്കാ ർ വരിചേരുന്നത് അവളറിയുന്നുണ്ട്