Posts

കലക്കം മുകിൽപ്പെണ്ണ് കരു(റു)ത്ത മുടിക്കെട്ട് നനച്ചൊന്നു കുടഞ്ഞു! കുളിരിൽ ചോന്നത് കിണറുണ്ട്, കുളവും പുഴയും പാടവും പനിച്ചു കനലായ് കണ്ണുകൾ, കരളും നെഞ്ചും പൊള്ളിയലറും ഒരു കൂട്ടക്കരച്ചിലും '
നോട്ടപ്പിശക് *************** എന്റെ കണ്ണിണകളിൽ നിന്നിറങ്ങിയ കുഞ്ഞുതുമ്പിയൊന്ന് നിന്റെ മിഴിമദ്ധ്യേ   കുത്തിയെന്നത് നീയഴിച്ചു വിട്ട ചിരിത്തിരകളുടെ ചടുലപാശമെന്നെ വരിഞ്ഞുമുറുക്കിയപ്പോഴാണറിയുന്നത് ചുറ്റിലും   കരിവണ്ടുകൾ മൂളി നിനക്കൊത്താശ ചെയ്തതും സുഗന്ധം പെയ്യുന്നെന്നു തോന്നിക്കുമാറ് ചെറുകാറ്റു വന്നെനിക്കു മുത്തം തന്നതും ഉച്ചസ്സൂര്യന് തകൃതിയിലൊരു മഴമേഘശ്ശീല മൂടുപടമിട്ടതും നമ്മെ വലിച്ചടുപ്പിച്ച് പ്രണയത്തീയിലേക്കെറിഞ്ഞിട്ടും   ഒന്നുമേതുമറിഞ്ഞില്ലെന്ന് കാണാതെ , കേൾക്കാതെ കവിതത്തുമ്പികൾ പൊട്ടിപ്പിടഞ്ഞുണർന്ന് പ്രണയാഗ്നിക്കു ചുറ്റും വലംവച്ചതും അതേ നോട്ടത്തിലെന്നോ!
ഉയരങ്ങളിൽ **************** ചിറകുകളുടെ നിബിഡത ഓജസ്സും ബലവുമാണ് ഉയരങ്ങൾ പറന്നുപിടിക്കപ്പെടണമെങ്കിൽ കനമുള്ളതെല്ലാം ഉരിഞ്ഞെറിഞ്ഞു വേണം പറക്കാൻ ഒരിളം നൂൽക്കനത്തിൽമാത്രം മണ്ണൂമായി ബന്ധം പുലർത്തുന്ന കടലാസുപട്ടം പോലെയാകണം മെയ്യും മനസ്സും അതെ നേർത്തുവരുന്ന ഗുരുത്വം പറക്കുന്ന ജന്മങ്ങൾക്ക് ആകാശങ്ങൾ വിസ്തരിക്കുന്നുണ്ട് ഇനി നൂൽ പൊട്ടിയാലും ചിറകിലേതാനും തൂവൽക്കൊഴിച്ചിലുണ്ടായാലും ഉയർന്നുപരന്ന വിതാനങ്ങളിൽ അവരങ്ങനെ അലയുക തന്നെ…
പരുന്ത് ******** ഏതോ ഒരു കാളരാത്രിയി ൽ പെട്ടെന്നുണ ർ ന്ന നിലാവിന്റെ കനത്ത പ്രഹരമേറ്റിട്ടാകണം അവന്റെ സ്വപ്നത്തി ൽ ആകാശം വളരാ ൻ തുടങ്ങിയത് പിന്നയങ്ങോട്ട് അവ ൻ സ്വപ്നത്തൈക ൾ സ്വരുക്കൂട്ടി അങ്ങോളമിങ്ങോളം നടീലും തുടങ്ങി കൊടും മാരി വന്നു കുത്തിക്കീറി വെള്ളപ്പുതപ്പു വീശിവന്ന മഞ്ഞിനെ ഒറ്റക്കൈയ്യാ ൽ കോതിമാറ്റിയതിലേക്ക് വേന ൽ വന്നു കൊമ്പുക ൾ കോ ർ ത്തു എങ്കിലും അവന്റെ സ്വപ്നങ്ങ ൾ വള ർ ന്നേ വന്നു കൈക്കമ്പുകളുടെ കരുത്തി ൽ അവനൂട്ടിയ വാശിയുടെ പശിമയി ൽ മണ്ണും വിണ്ണും വള ർ ന്നു പറക്കാനുള്ള വിസ്താരങ്ങളിലേക്ക് പെരുകിക്കുറുകിയ വഴികളി ൽ ഇടക്കെങ്ങോ മടുപ്പു ശ്വസിച്ചത് അവ ൻ പോലുമറിയാതെ മടക്കം നിഷേധിക്കപ്പെട്ട പി ൻ വഴികളിലേക്ക് നെടുവീ ർ പ്പുക ൾ കുതിക്കുന്നു...
ഉട ലില്ലാതെ ഒരുയിർപ്പ് ********************************* ഒരാ ൾ നടുപ്പാതയി ൽ ജീവിതവീഥിയുടെ ഒത്തനെറുകയിലെന്നു തോന്നിക്കുമാറ് ചൂഴ്ന്നെടുക്കപ്പെട്ട ഒരാർദ്രനോട്ടം എന്തോ തിരയുകയാണ്... ഇമയനക്കത്തപ്പോലും ശാസിച്ചുനിർത്തി ദൂരങ്ങളിലാണ്ടു പോയി വികാരരേണുക്ക ൾ പായിച്ചുകൊണ്ട്... ശബ്ദായമാനമാണ് ചുറ്റിലും വിവിധദിക്കുകളി ൽ നിന്നും എന്തെന്നോ ഏതെന്നോ തിരിയാത്ത ഓരോന്നും അയാ ൾ ക്കരിലെത്തി തടസ്സപ്പെടുന്നു ഒന്നിനു പിറകെ ഒന്നായി വട്ടമിട്ടു ചുരുങ്ങിച്ചുളുങ്ങി ഒന്നിനുമേ ൽ മറ്റൊന്ന്, മ ർ ദ്ദം,വിമ്മിട്ടം... എല്ലാം സാന്ദ്രമാകുന്നുണ്ട് അതേ നോട്ടത്തിലേക്ക് പകച്ച കറുപ്പിലേക്ക് തട്ടിയുടഞ്ഞ പ്രണയത്തിന്റെ ചി ൽ ച്ചിപ്പിയ്ക്കകം മുത്തിലെയുടലൊഴിഞ്ഞ ഉയിരു മാത്രം പൊടിഞ്ഞു പരക്കുകയാണ് ഭയം കൊള്ളുന്ന മൗനത്തെ വിസ്തരിക്കുകയാണ്...
മറഞ്ഞുപോകുന്നത് ******************************** തിര മുറിച്ചൊഴുകിയ പ്രണയത്തെ വിഴുങ്ങിയ സ്രാവ് നീലിച്ചുമലച്ചത് വിജനമായയേതോ തീരത്തു കണ്ടെടുത്ത വാര്‍ത്തയി ൽ കടലോടിയ കുറെ കണ്ണുക ൾ വാര്‍ത്തക്കു മേ ൽ പോസ്റ്റ് മോര്‍ട്ടം നടത്തിയവ ർ വാക്കുക ൾ മുറിച്ച് ചില്ലുക ൾ തറച്ച് പറന്നുനിരന്ന ഇണയുടലുകളില്‍ മേഞ്ഞുതിന്ന നീതിന്യായസാദ്ധ്യതക ൾ ഒളിച്ചുമൊലിച്ചും വീണ്ടും തിരകള്‍ വിഴുങ്ങിയത് സാക്ഷ്യം നില്‍ക്കാ ൻ രക്തക്കൊടി പാറിച്ച   സായം സന്ധ്യയും ഇരുട്ടിലേക്കിതാ മടങ്ങുന്നു...
പാൽമധുരത്തിൽപ്പുകഞ്ഞത് അന്നത്തെ രാവിന് പാൽച്ചുവ രുചിച്ച എന്നോട് അതല്ല , പ്രണയം മധുരിച്ചതാകാമെന്ന് മുറ്റത്ത് പാദസരം കിലുക്കി   ചാറ്റൽമഴ കുണുങ്ങിച്ചിരിച്ചു. കുമ്പിളിൽ കുളിരു കോരി കുഞ്ഞിക്കാറ്റ് ജനൽപ്പാളികളിലൂടെ എത്തിനോക്കി കിന്നരിച്ചു പാൽമധുരം   കട്ടെടുത്തോടുമോയെന്നു ഭയന്ന് കണ്ണൂരുട്ടി വിരട്ടിയിട്ടും കള്ളൻകാറ്റ് തൊട്ടുരുമ്മി നിന്നു. ആരുമറിയാതെ വാതിൽക്കവച്ചുവന്ന പുകയാകാം കാറ്റിനേയും കുളിരിനേയും ഞൊടിയിടകൊണ്ട് പുറത്തേക്ക് ചാടിച്ചത്! പുകച്ചുരുളുകൾക്കൊപ്പം മഴച്ചിരികളേയും കാറ്റിൻകുളിരിനേയും ഞാൻ പ്രണയിച്ചത് അവരെന്തേ ഗൗനിച്ചില്ല ?