Posts

ഗൗരീപുഷ്പങ്ങളുണരും *************************** ചവിട്ടുകളി ൽ വിതുമ്പിയ മൗനനൊമ്പരങ്ങളുടെ കലഹവും മോന്തി തന്റേടം കറുപ്പിച്ച അക്ഷരങ്ങൾ അവ പെരുക്കിക്കനപ്പിച്ച വാക്കുകള്‍ക്ക് വെടിയേറ്റപ്പോൾ വാടാതെ വിരിഞ്ഞേനിന്ന ചിരികളെ പിഴുതിട്ട മണ്ണിൽ പൂവടയാളങ്ങളുടെ മുഴുവിരിവുണ്ടായി തെറിച്ചുവീണ രക്തപുഷ്പങ്ങൾ എരിതീപരാഗബീജങ്ങളെ ഏറ്റിവീശിയ കാറ്റ് ആഞ്ഞടിക്കുന്നുണ്ട്... നിറയൊഴിച്ച വേഗതയുടെ പതിന്മടങ്ങിൽ വിരിഞ്ഞുനില്‍ക്കുമിനി ഗൌരീപുഷ്പങ്ങളങ്ങോളമിങ്ങോളം വാക്കുകളിൽ മു ൾക്കരുത്തു ചൂടി. 
അരുതായ്മകൾ പൂക്കുന്നു... *************************************** ശ്വാസങ്ങളടിവച്ച നടത്തകൾ ഓട്ടക്കിതപ്പുകളിലേക്ക് കുതറുന്നതും മണത്ത് ’എങ്ങോട്ട്’ എന്നൊരു കരുതൽനോട്ടം അവൾക്കൊപ്പം ചാടിയിറങ്ങിയതറിയാതെ എട്ടുദിക്കുകളിൽ കറുത്തുപൂത്ത അലോസരക്കാടുകളെടുത്തുചാടി, വിജനതയിലേക്കാകണം ദംഷ്ട്ര വളഞ്ഞത്...!
ഡിസ്സെക്ഷൻ ****************** എന്റെ കഥകൾ ചവച്ചുകൊറിച്ച് അവർ നെയ്ത്തുതുടങ്ങി ചില മുട്ടുകടമ്പകളിൽ തട്ടിയും മുട്ടിയും പൊട്ടിപ്പോയ കഥയിഴകളെ അവരുടെ രസത്തിലേക്ക് പാവു കുറുക്കി പകർന്നു ഒരിടത്തൊരിടത്തു തുടങ്ങാതെ ഒരിക്കലുമൊതുങ്ങാതെ തുടർച്ചയിടറുന്ന തായ്ക്കമ്പുകൾ ഒഴിച്ചു കുടിക്കുന്നവർക്കായി കലക്കിയിട്ട സൗമ്യതയും മിനുക്കുകളും എന്റെ കഥയിലെ ഞാൻ ഇല്ലാതാകും വരെ അവരെ നിരുപാധികം മത്തു പിടിപ്പിച്ചിരിക്കണം ഞാനില്ലാത്തെ എന്റെ കഥയുടെ മുഖം അപരിചിത നൂലുകളിൽ ബന്ധനത്തിലാണിപ്പോൾ.
പ്രണയമെന്നതിങ്ങനേയോ.. ************************************ കിനാവല്ലെന്നൊരു കൌതുകത്തിലായിരുന്നോ കതകു തുറന്നത്… അശനിപാതമോ അശ്വവേഗങ്ങളോ അല്ലതന്നെ നോട്ടങ്ങളാണ്… അരക്കെട്ടിനെയാണോ കാഴ്ച്ചവട്ടങ്ങളെയാണോ ഇറുക്കിയിട്ടത്… മിന്നൽച്ചാട്ടങ്ങളായിരുന്നുവോ  ഉതിർന്നതെന്ന പിരിമുറുക്കത്തിൽ മഞ്ഞുരുക്കത്തിൽ നെഞ്ചിൻകൂട്ടിലേക്കിഴഞ്ഞത് നൊമ്പരസുഖം… ആരും പറയാതെയറിയണം കൊടുംകാറ്റാണ്  പ്രണയമെന്നത്… കൺകാതുകൾക്ക് വിസ്തരിക്കാനൊരു ഞൊടിയിട ഇടം കൊടുക്കാതെ തരിപ്പിച്ചു തൂണാക്കുന്ന മായികചുംബനവലയത്തിൽ സുതാര്യമായി വിരൽവിരുതുകൾ നഗ്നരൂപത്തിൽ വിരിച്ചിടുമ്പോൾ ഒന്നുമേൽക്കാത്തപോലെ ബോധാവബോധങ്ങളിൽ തളർന്ന് പോകുന്നതെന്തോ എന്നൊന്നും നിരൂപിക്കാത്ത രോമകൂപങ്ങളിലാഴ്ന്നുപോയ പ്രണയലഹരിയതിന്റെ മൂർദ്ധന്യത്തിൽ പ്രകൃത്യാ കിട്ടുന്നുവോ  ഒന്നിക്കുന്നതിന്റെ തിരിച്ചറിവ്… എങ്കിലുമൊടുക്കം പിളർപ്പിനിട്ടേക്കുമോ തുടക്കമെന്ന് ശേഷിക്കും വ്യാകുലത അതല്ലേയീയാലസ്യം….
അക്ഷര ക്കാടുകളിലേയ്ക്കൊരു വിനോദയാത്ര ************************************************* രക്താക്ഷരിക ൾ പൂക്കുന്ന ഹൃദയചുംബനങ്ങൾ കായ്ക്കുന്ന മനുഷ്യവായനക്ക് അക്ഷരക്കാട്ടിലേക്ക് ഞാനുല്ലാസയാത്ര പോകുന്നു... പാഥേയമായി സ്നേഹച്ചൂടിൽ പാകം ചെയ്ത മനസ്സുറപ്പുകൾക്കൊപ്പം നന്മവറ്റുകളല്പം  കരുതണം തുളുമ്പിത്തൂവുന്ന തുറന്ന ഹൃദയകുംഭത്തിൽ കനിവിറ്റിക്കുന്ന കനികളും പാരസ്പര്യത്തിന്റെ വേരുക - ളൗഷധക്കൂട്ടുകളായടക്കിയ ദാഹജലം നിറച്ചു ചുമലിലേറ്റണം വാക്കുശാഖികളുള്ള നിബിഢഹരിതവനങ്ങളിൽ നിന്നും നിലയ്ക്കാത്ത വർണ്ണവിസ്മയങ്ങളെ തുടിയ്ക്കുന്ന സ്വനവിസ്തൃതികളെ പെറുക്കിക്കൂട്ടണം വായനയ്ക്കായ് വിയർക്കുന്ന ആസക്തിയുടെ ആർത്തിയുടെ തുടിച്ചുചാട്ടം പതഞ്ഞുനുരയ്ക്കുന്നുണ്ട് സിരകളിൽ മടക്കയാത്രയ്ക്കൊരു ക്ഷണികമോഹം പോലും ശേഷിക്കാവിധം സ്ഥിരവാസമുറപ്പിക്കണമിവിടെ
മനുഷ്യത്വത്തിനൊരു കടപ്പത്രം ******************************** ** അകലുംതോറും അടുക്കുന്നെന്നു തോന്നിക്കുന്ന ബന്ധനദൂരങ്ങൾക്കെന്തു നാമധേയം ? തൊട്ടുനിന്ന് ചൊറിഞ്ഞുചെമപ്പിക്കുന്ന ഹൃദയങ്ങളുടെ പരിഭാഷയെന്ത്...? പണ്ടെന്നോ കുറിക്കപ്പെട്ടുപോയ അക്ഷരത്തെറ്റുകളെ ഉപ്പിലിട്ടു സൂക്ഷിച്ച ചങ്കൂറ്റം... ഉടഞ്ഞുപോയ കൂട്ടുകഷണങ്ങളെ പിരിച്ചുചൊരിയാനായി ജീവിതം പിഴിഞ്ഞ അമ്ലത്തുള്ളികൾ..... തുടക്കം മറന്നോടിയ പന്തയത്തിന്റെ അഴിയാക്കുടുക്കുകളിൽ വഴിമുട്ടിച്ച് വെട്ടിത്തിരുത്തെന്ന് വീണ്ടും പിരിമുറുക്കുന്ന തിരിവുകളിലെ ചോദ്യശരങ്ങൾ..... ചോരയ്ക്കു ദാഹിക്കുന്ന തീവ്രാസക്തിയുടെ രാക്ഷസക്കണ്ണുകൾ ചാവേറുകളെത്തേടുമ്പോൾ..... രക്തപ്പൂക്കൾ അർച്ചനയാകുന്ന മനുഷ്യത്തെരുവുകളിൽ സ്നേഹപ്പച്ചയ്ക്കുമേൽ ഹൃദയച്ചോപ്പിന്റെ പന്തൽ മെനയാ ൻ മനുഷ്യക്കാടുകൾ പണിയണം അതിനായ് തോളുരുമ്മലുകൾക്കായി കോർക്കപ്പെടാനുള്ള ഐക്യക്കണ്ണികൾക്കു വേണ്ടി ഇനിയുമെത്ര കടപ്പത്രങ്ങളെഴുതണം ...?
ഊഷ്മം *********** ഹൃദയമാണ്   കത്തിച്ചുരുക്കിയൊരു പന്തമായ് പേറുന്നതെന്നും എനിക്കായ്   മാത്രമാണ് നാലുപാടും നെട്ടോട്ടമോടി വെട്ടമടിക്കുന്നതെന്നും   നീ പറയുന്നു നിന്റെയീ വെയിൽച്ചൂടിൽ എന്റെ പ്രണയമെന്നും വാടിവെളുത്ത് മുഖം കുനിക്കുമ്പോൾ നീയതിനെ നാണത്തിന്റെ മസൃണതയായി തെറ്റിയറിയുമ്പോൾ വീണ്ടും നീ പ്രണയിക്കാൻ ഊഷ്മളമാകുമ്പോൾ ചുട്ടവഴികൾ കുറുകിത്തണുത്ത ഉള്ളിടുക്കുകളിലേക്ക് ഞാൻ വലിയുകയായി ഇനി നിന്റെ   കുഞ്ഞുതോതിന്റെ ലോലവെട്ടം മതിയാകും അതിന്റെ ബാഹുല്യത്തിൽ നമ്മുടേതായ   രഹസ്യങ്ങളിലേക്കിറങ്ങട്ടെ ആരുമാരുമെത്തിനോക്കാത്ത   ഇരിട്ടിടുക്കുകളിൽ മാത്രം തുളുമ്പട്ടെ നമ്മുടെ പ്രണയചഷകം.