Posts

Showing posts from October, 2012
ജീവിതപ്പിശുക്ക് -- ഗീത മുന്നൂര് ‍ ക്കോട് –   ഉപ്പു തൊട്ടുനുണഞ്ഞാണ് വിശപ്പിന് ഉരുളയെണ്ണിയത് - വെള്ളമിറ്റിച്ചാണിറക്കിയത് ദാഹത്തെ കുളിര്‍ പ്പിച്ചത് - ദൂരങ്ങളളന്ന് നടന്ന് സ്വന്തം വെളിച്ചത്തെ നിഴലുകളിലൊതുക്കി   നഗ്നജീവിതത്തിന്റെ കല്‍ ത്തറയിലുറങ്ങിയത് ആ‍ര്‍ ക്കുവേണ്ടിയായിരുന്നു … ? അന്ത്യമൊഴിക്കുള്ള പ്രതിമൊഴിയേല്‍ ക്കാന്‍ ‍ ആരുമില്ലാതെ – വീണില്ലൊരു മിഴിത്തുള്ളി … .
വാക്കിനൊരു മറുവാക്ക് അനാദിവാത്സല്യമമ്മ ആദ്യ മുലപ്പാല്‍ ‍ വാക്കമ്മ പൂമൊട്ടിടുവിച്ച് വിടര്‍ന്ന   രാസമന്ത്രം കുട്ടിക്കളികളുടെ ചേല് ! വിരിഞ്ഞുചിരിച്ച പൂവുണ്ടാക്കിയ തൂമണ വാക്ക് കാറ്റെടുത്തു …. വാക്കില്‍   മോഹിച്ചതൊക്കെ മേഘങ്ങള്‍   വലിച്ചെടുത്തു ….. പ്രണയപ്പൂ വാക്കു കളായത് കിണറാഴത്തിലെ ചതിയി ല്‍ ചെളി പുരണ്ടു …. കാ ണാ മറയത്തു നിന്നും വന്ന് ഏതോ വാക്കുകള്‍ മാറാവ്യാധി പിടിച്ച് തടവറക ളി ല്‍ ‍ ഇരുട്ട് കുടിച്ചു … ജീര്‍ ണ്ണിച്ചതില്‍ ച്ചിലത് ചിതലെടുത്തു …. ഉണ്ടകളാക്കിയെറിഞ്ഞതൊക്കെ തിരിച്ചടുത്തു ….. വാളായി വീശിയത് മിന്നല്‍ ‍ പ്പിണറുകളായി ….. മധുരം പുരട്ടിയവയെല്ലാം അശ്രദ്ധയുടെ ചവര്‍ പ്പിലുരുണ്ട് കയ്ച്ചു തികട്ടി …. ഉള്ളടക്കാനുള്ള വാക്കുകള്‍ ക്ക് കാതും , കണ്ണും കരളും കവാടങ്ങള്‍ ‍ തുറന്നതേയുള്ളൂ …. പെരുക്കിപ്പെരുകിയവ നോവുകളായ് ഒരുമ്പെട്ടപ്പോ ള്‍ ചിനക്കിയിട്ട നിനവില്‍ രക്തച്ചാട്ടം ! ഇനി വേണം മറുവാക്ക് – ഹൃദയച്ചുവപ്പില്‍   മുക്കി കത്തിക്കട്ടെ വാക്കിനെ നാളമായി ഇരുട്ടാകും മുമ്പ്.
ദാരിദ്ര്യം -- ഗീത മുന്നൂര് ‍ ക്കോട് തീന്‍   മേശകള്‍ ‍, പാവം …. മുഷിഞ്ഞു മടുത്ത് ! വെട്ടിച്ചുരുക്കിയ തളികകളില്‍ ‍ ഉമിനീരുടയുന്ന കലമ്പലി ല്‍ മൗന സമരം ..! അടുക്കളയുടെ നീരസം പൊട്ടാതെ , ചീറ്റാതെ നോക്കിയും കണ്ടുമങ്ങനെ …. ഇന്ധനക്കുറ്റിയോട് പോരടിക്കാനാകില്ലല്ലോ... അവര്‍ പിണങ്ങിയിറങ്ങിയാല്‍ ‍ തിരികെക്കയാറ്റാ ന്‍ പെടാപ്പാടല്ലേ ..? നമ്മുക്ക് തിളപ്പിക്കാമിനി വെയില്‍ ച്ചൂടി ല്‍ സ്വപ്നങ്ങളെ – ചാന്ദ്രബിംബമേ , കാണുന്നില്ലേ നീ ഇവിടെ വൈദ്യുതി നാണിച്ചുകിണുങ്ങുന്ന മിന്നാമിനുങ്ങു വേട്ടങ്ങളെ ? നിലാവെളിച്ചം കത്തിച്ച് ഞങ്ങളുടെയി രുട്ടില്‍ നീയെങ്കിലുമൊന്നെത്തി നോക്കുമോ …?