ജീവിതപ്പിശുക്ക്
-- ഗീത മുന്നൂര്ക്കോട് –
ഉപ്പു തൊട്ടുനുണഞ്ഞാണ്
വിശപ്പിന് ഉരുളയെണ്ണിയത് -
വെള്ളമിറ്റിച്ചാണിറക്കിയത്
ദാഹത്തെ കുളിര്‍പ്പിച്ചത് -
ദൂരങ്ങളളന്ന് നടന്ന്
സ്വന്തം വെളിച്ചത്തെ
നിഴലുകളിലൊതുക്കി
നഗ്നജീവിതത്തിന്റെ
കല്‍ത്തറയിലുറങ്ങിയത്
ആര്‍ക്കുവേണ്ടിയായിരുന്നു…?
അന്ത്യമൊഴിക്കുള്ള
പ്രതിമൊഴിയേല്‍ക്കാന്‍
ആരുമില്ലാതെ –
വീണില്ലൊരു
മിഴിത്തുള്ളി ….
Comments
Post a Comment