Posts

Showing posts from 2014
ജീവിതം പെയ്ത് തീരാൻ … ************************* ജീവിതക്കരയെപ്പൊതിഞ്ഞും അടുക്കിയുമണച്ചും കടലുറക്കങ്ങൾ നിശ്ചലം ശാന്തമെന്നാകിലുമുൾ - ക്കൊള്ളുന്നാഴങ്ങളിൽ ‌ പ്പേർത്ത് ചേർത്തുണർത്തും ധന്യം സ്വപ്നമിന്നലാട്ടങ്ങളൂറും ഉല്ലാസഹർഷം . എങ്ങു നിന്നാ മിന്നലൊട്ട് കന – ത്തിടിവെട്ടുമാജ്ഞയിൽ ഗർജ്ജിച്ചു വർഷിച്ചൊരു കൂത്തും പൊട്ടിച്ചിതറിച്ചുടക്കും കബന്ധങ്ങൾ വിസ്തരിച്ചെങ്ങു - മാകസ്മികമെന്ന പോൽ ശിഷ്ടമായ് ജീവിതമുദ്രകളല്ലോ കാണെക്കാണെ ഹൊ പെരും വർഷമായ് ചൊരിച്ചിലായ് നനഞ്ഞൊന്ന് പെയ്യും …
നിന്നിൽ നിന്നുമെന്നിലേക്ക്   --- ഗീത മുന്നൂർക്കോട് --- നിൻ നീലദംശനമേറ്റതിൽ നിന്നും സജലമിണമിഴി   വരച്ചെടുക്കട്ടെ വിശാരദം നിന്നെ മുകർന്നിട്ട് ഞാൻ ഹൃദയമെത്ത വിരുത്തി നീർത്തട്ടെ നിന്റെ ദൂരങ്ങളെന്നിലാഴ്ത്തട്ടെ , വേഗ - മളന്നിട്ട് ഭാവിചക്രമുരുട്ടിയോടട്ടെ പിൻനടത്തേണ്ടും വഴിപ്പടർപ്പിനെ കുതറി മാറി ഞാൻ വഴിയകറ്റട്ടെ നിന്റെയാഴങ്ങളിൽ മുങ്ങിപ്പെറുക്കിയ അഭൌമസത്യത്തെ നുകർന്നിടട്ടെ സർവ്വംസഹയായ് സഹനപർവ്വത്തെ ആഴക്കടലിന്റെ കാണിക്കയാക്കട്ടെ തപിക്കും വികാരവെയിലിൻ ചൂടിൽ സ്വത്വത്തെത്തന്നെ വരഞ്ഞിടട്ടെ . നിന്നിൽ നിന്നുമെന്നിലേക്ക് ഞാൻ തിരിഞ്ഞ് നോക്കട്ടെ , മതിവരുവോളം
തുള്ളി വ്യഥയുപ്പോ കലിച്ചവർപ്പോ ക്ഷോഭമെരിയിച്ചതോ താപം കരിച്ചതോ ദാർഷ്ട്യാംശം കല്ലിച്ചതോ കുശുമ്പ് കറുത്തിരുണ്ടതോ പക നീലിച്ചതോ രുചി ? നിറം..? സ്രോതസ്സ് ഹൃദയം തന്നെയോ വിവേചനസാദ്ധ്യതകൾ പതിന്മടങ്ങ് കുതിക്കുമ്പോൾ ഒന്നറിയാം ഉരുണ്ടുരുണ്ട് തൊട്ടിടം നനച്ച് ഹൃദയത്തിലുടക്കി ഞാന്ന് എന്നോട് ഒരു രഹസ്യം പറഞ്ഞേക്കുമെന്ന്.
ഞാൻ ഇടക്കൊക്കെ വെറും സ്വപ്നങ്ങളിലേക്ക് യാത്ര പോകാറുണ്ട് ചി ല ഇടവേളകളിൽ ഞാൻ ഒരു വീടാകാറുണ്ട് കൂറ്റൻ ബംഗ്ലാവായി വിലപ്പെട്ട കണ്ണാടിത്തറയിൽ മുഖം നോക്കി മിനുക്കി ചമഞ്ഞ് നിൽക്കാറുണ്ട് സൌന്ദര്യം കൊത്തിയ മരപ്പാവപ്പണികളോട് മന്ദഹസിക്കാറുണ്ട് വിസ്തരിച്ച വരാന്തയിടങ്ങളിൽ കാറ്റിൽ മേയാറുണ്ട് ബാത് ടബ്ബുകളിൽ ശയിച്ച് സ്വപ്നങ്ങളിൽ മുങ്ങിക്കുളിക്കാറുണ്ട് പട്ട് വെട്ടങ്ങളുടുത്ത് മോഹിനിയാകാറുണ്ട് താളമിടുന്ന കിങ്ങിണിക്കട്ടിലിൽ ഊഞ്ഞാലാടാറുണ്ട് കുശിനിത്തറവാടിരുചികളെ ഉമിനീരിറക്കി വിഴുങ്ങാറുണ്ട് സിന്തറ്റിക് പൂക്കളെ ഉമ്മിച്ച് കൊഞ്ചിക്കാറുണ്ട് അപ്പോഴുമെപ്പോഴും നീരസപ്പെട്ട് യാത്രകളിൽ നിന്ന് മടങ്ങുന്നുമുണ്ട് ഒന്നുമെടുക്കാതെ മടുപ്പോടെ
തണലൊഴിഞ്ഞ് മരം ചോദിച്ചു എന്റെ കാൽച്ചുവട്ടിൽ കൊത്താംകല്ലാടാൻ നീ വരാത്തതെന്തേ … മണ്ണപ്പം ചുടാനും ചിരട്ടയിൽ ഇലക്കറി വക്കാനും ചില്ലത്തൊട്ടിലിലാട്ടി വെള്ളാരംകല്ലു വാവയെ താരാട്ടിയുറക്കാനും കൂട്ടിൻ കിട്ടാത്ത അങ്ങനെ പലതിന്റെയും ഇല്ലായ്മയെ ചൂണ്ടി പരിഭവിച്ച് എത്രയാണ്ടുകളുടെ പിൻ ചാട്ടങ്ങൾ എന്നതിന്റെ കണക്കെടുപ്പിൽ വിരസമായൊഴിഞ്ഞു , ഞാൻ വില പെരുത്ത് അഹങ്കരിക്കുന്ന മണ്ണും ദാർഷ്ട്യം വെളുപ്പിക്കുന്ന പകൽ വെയിലും മുഷിഞ്ഞ് നാറിയ ജലാശയവും തുണക്കില്ലെന്ന് കട്ടായം പറഞ്ഞതിന്റെ പരാതിയും കേട്ടില്ലെന്നുറപ്പ് മരം തന്റെ തണലൊഴിഞ്ഞു .
സദാചാരം കുളക്കടവിലെ നഗ്നസ്നാനങ്ങളിലേക്ക് പോയ ഒളിനോട്ടങ്ങളെ പണ്ടാരാനും ചേർന്ന് കല്ലെറിഞ്ഞ കഥ കേട്ട് ഓലമറക്കകത്തെ അർദ്ധനഗ്നതയിലേക്ക് പോയ കണ്ണുകളെ കുത്തിയുടച്ച നാട്ടാരുടെ കല്ലേറ് ചരിത്രം പുനർക്കഥിച്ച് അടച്ചുറപ്പിന്റെ ടോയ്ലറ്റു ചുമരുകളിൽ നഗ്നതയൊപ്പിയ സൂക്ഷ്മക്കണ്ണുകളെ നിയമത്തിലടച്ച് സദാചാരം ശാസിച്ച് ചെങ്കോൽ എത്തുന്നില്ല , ഇരുട്ടിന്റെ പാതയോരങ്ങളിൽ പൊന്തക്കാടുകളിൽ ആർത്തവപ്പൂ പോലും വിരിയാത്ത പെണ്മക്ക് കൈത്താങ്ങായി
ചൊവ്വാദോഷം – ചില തുടക്കമിട്ട മലിനീകരണചിന്തകൾ ---- ***************************************************************** ‘ മോമി ’ ന്റെ ചെല്ലക്കു ട്ടി, നീയാകുമ്പോൾ അമ്മക്കണ്ണുകൾ സൂക്ഷ്മദൃഷ്ടിക ളാൽ തലോടി നിന്റെ നിമ്നോന്നതങ്ങളെ ചികയാ നെത്തിയതിൽ ദൃഷ്ടിദോഷ വിമോചനത്തിന് കരിമ്പുള്ളി വീഴാൻ നീയിനി നൊമ്പരപ്പെടും മാഫിയക്കണ്ണുകളെങ്ങാൻ പരിചയവലയിൽ തങ്ങിപ്പോയാൽപ്പിന്നെ നെഞ്ചുമാന്തികൾ രാവ് കറുക്കാൻ കാത്തിരിക്കും ഉമിനീരിറക്കുന്ന ഗുരുത്വക്കേടുകൾ ഗുരുത്വം കുറഞ്ഞയിടമെന്ന കണക്കിൽ പ്രാഞ്ചിയങ്ങ് വീഴാനായും കരമെടുക്കാനായി ചെങ്കോൽ ‌ പ്പട ശാസിച്ചടിയളന്ന് എണ്ണമെടുപ്പായിരിക്കും പമ്മിപ്പതുങ്ങി സ്വപ്നക്കയറ്റത്തിലാണത്രേ അടുത്തയാനം പുറപ്പെടുന്നതും കാത്ത് അള്ളിപ്പയറ്റുന്നത് രുദ്രാക്ഷമണികൾക്ക് ജപിച്ച് തൊടുവിക്കണമെന്ന് , ചന്ദനലേപനം വടിച്ച് തൊപ്പിയിടുവിക്കാനുമുണ്ട് ചില തിടുക്കങ്ങൾ കുരിശു തറക്കുന്ന ചർച്ചയും പാതി വഴിയിലുണ്ട് ഒളിച്ചും പമ്മിയും ദുര്യോഗങ്ങൾ പിറകെപ്പിറകെ ദുരന്തയാനത്തിന്റെ ഭാരം കൂട്ടുന്നുണ്ട് ചില പ്രേതാത്മാക്കൾ പ്രകാശവേഗങ്ങളിൽ പാഞ്ഞ് വരുന്നുണ
പ്രീസ്ക്കൂൾ പൂമ്പാറ്റകളായി പാറി നടക്കാമെന്നോ കൊത്താം കല്ലിൽ കണക്കാടാമെന്നോ പാവാടത്തുമ്പുകളും കൊച്ചു നിക്കർ തലപ്പുകളുമാട്ടി വട്ടനർത്തനമാടാമെന്നോ മഴക്കുട മറക്കുട ചൂടി ചെമ്മൺ ചാലുകളിൽ ചാടി ചെളി തുള്ളിക്കാമെന്നോ ഒളിച്ചേ … കണ്ടേന്ന് … പേരറിയാപ്പിള്ളേരൊത്ത് കൺകെട്ടാമെന്നോ ഒന്നും സ്വപ്നം കാണാനറിയാത്ത കുട്ടിത്തത്തിൽ സ്വപ്നത്തെ തിരിച്ചറിയാത്ത നാളിൽ യൂണിഫോം ടൈയ്യുകളിൽ കഴുത്തുകൾ കുരുങ്ങി തുകൽ ഷൂസുകളിൽ കുഞ്ഞിക്കാലുകൾ കുടുങ്ങി എ ബി സി ഡി … . വൺ ടു ത്രീ … കൾ ഒപ്പും വച്ച് അവരുടെ സ്വപനങ്ങൾക്ക് ‘ വിസ ’ ശരിപ്പെടുത്തി .
മരം അവർ പണ്ട് പണ്ടെന്നോ കൊക്കുരുമ്മിയത് മർമ്മരഗാനം വിറച്ചു ജപിച്ച പേരാലിലക്കൂടുകളിലായിരുന്നെന്ന് ഇല്ലില്ല വയോധികൻ വേരിഴച്ചിഴഞ്ഞ് ഊട്ടിത്തളരുന്നതും നിന്ന് വിറക്കുന്നതും കണ്ടിട്ടും കാണാക്കാഴ്ച്ചയിൽ തുള്ളിയാടുന്നുണ്ട് ഈ പുത്തനിലകൾ … ഇലക്കാട് പന്തൽ അന്നെന്നോ ഒരഗതി മന്ദിരം പണിത് സർവ്വജീവാത്മാക്കൾക്കും കൂടൊരുക്കിയിരുന്നതോർത്ത് ഇല്ലാവട്ടങ്ങളുടെ പുത്തനുണക്ക് കലത്ത് കോപിച്ചാണിവർ വിറക്കുന്നത് … . വേരിളകുന്നേ വേദനിക്കുന്നേയെന്ന് ഉരുകിയുതിർന്നൊരു വന്മരം ഗതി മുട്ടി എല്ലും കോലുമില്ലാ ഗതിയിൽ ചേക്കയില്ല , മർമ്മരമില്ല , കുളിരില്ല , തളിരില്ല മതിപ്പില്ലാ മരണം കാത്ത് …
അതിർത്തി അരേഖീയമാകുമ്പോൾ പുഴക്ക് നടുവിലൂടെയാണ് അരേഖീയ അതിർത്തി രണ്ട് ജില്ലകളല്ല രണ്ട് നാടുകളല്ല , രണ്ട് ഗ്രാമങ്ങളുമല്ല വേർതിരിക്കപ്പെടുന്നത് അതിർത്തിയിലേക്ക് കുതിർന്നഴുകി വരുന്നത് രണ്ട് മതങ്ങളോ രണ്ട് സമുദായങ്ങളോ രണ്ട് ഗോത്രങ്ങളോ രണ്ട് ജാതികളോ അലക്കിയൊഴുക്കുന്ന മൂല്യ വിഴുപ്പുകൾ തന്നെയാവാം … ഉറുമാലുകൾ , തട്ടങ്ങൾ , തൊപ്പികൾ പൂണൂൽ , നേര്യതുകൾ , കസവ് വേഷ്ടികൾ അലക്കി വരുമ്പോൾ അത്ത ർ മണങ്ങളും … ചന്ദനലേപ്യങ്ങളും … അവ സംഗമിക്കുന്നുണ്ട് .. ഒന്ന് ചേർന്നാണ് ഈ പുഴയൊഴുക്കിൻ മദ്ധ്യേ കുത്തൊഴുക്കാകുന്നത് … പുഴയുടെ കരകൾ ഒരേ സമയം തഴുകുന്നുണ്ട് ‘ അല്ലാഹു ‘ സ്തുതികൾ ‘ ഹരിനാമ ’ സങ്കീർത്തനങ്ങൾ ‘ ജയ് ഭോലേ ’ വിളികൾ ഉയർന്ന് പണിയിക്കപ്പെട്ട് ഉപവിഷ്ടരായിട്ടുണ്ട് അല്ലാഹു , പള്ളിയിലും ഭഗവതി , അമ്പലശ്രീലകത്തും . അതിർത്തിയിൽ അലയുന്ന കാറ്റിലും ഒരു സംഗമാനുഭൂതിയാണ് പുഴയുടെ നടുവൊഴുക്കിന് സമാന്തരങ്ങളിലെ ഒത്തു ചേരലുകളിൽ … ഇടക്കിടെ വറ്റുന്ന പുഴയൊഴുക്കും വർണ്ട് ദാഹിക്കുന്ന കാറ്റിന്റെ ഗതി മുട്ടലും കൊണ്ട് പിന്നീടാണ് സംഘർഷം … .
കവിത പോലെ … വിവർത്തനം ചെയ്യപ്പെട്ട നിമിഷങ്ങളുടെ വ്യംഗ്യമൊഴികളിൽ നിന്റെ കൈവിരലുകളെന്നെ അഴിച്ചു പണിതുവോ സുഖനൊമ്പരങ്ങളുടെ പുത്തൻ രസങ്ങൾ ദേഹമാസകലം രസിച്ച് കലരുന്ന കവിതയാകുന്നുവോ ചില ക്ഷണങ്ങളോ കടിഞ്ഞാണേറ്റ കൈ തട്ടി മാറ്റി എല്ലാം അപഹരിച്ചോടുന്നു ദിക്കുകളെ അവഹേളിച്ച് സ്ഥലകാലങ്ങളിലൊതുങ്ങാതെ വിജ്ജൃംഭിച്ചും കൊണ്ട് ഹൃദയപ്രതലങ്ങളിൽ ആഞ്ഞാഞ്ഞു ചവിട്ടിക്കുതിച്ചും കൊണ്ട് കുതിരകളെപ്പോലെ … അടയാളശിഷ്ടങ്ങൾ നനഞ്ഞീറനിട്ട ഒരു കവിതയാകുന്നുവോ … .
വ്യർത്ഥമെന്ന് തോന്നും വിധം ---- ഗീത മുന്നൂർക്കോട് ---- നിനക്കായെരിഞ്ഞ് ഞാൻ തെളിയുമ്പോൾ തണുത്തുറഞ്ഞ് പെയ്യുന്നു നീ നിനക്കായുള്ള എന്റെ കുത്തൊഴുക്കിൽ എന്നിലേക്ക് തടയണ കെട്ടുന്നു നീ നിന്നിലേക്കൂളിയിടുമ്പോളെന്നെ നീ തിരയിലേക്ക് പൊക്കി കരക്കെറിയുന്നു നിന്റെ നീലിമയിലേക്കായ് മാത്രം തുഴഞ്ഞടുക്കുന്ന ശാന്തതയെ കൊടുങ്കാറ്റിലേക്ക് വിഴുങ്ങുന്നു നീ എന്റെ വിളിമുട്ടുകൾ പ്രതികമ്പിക്കുന്നു നിന്റെ അടഞ്ഞ കവാടങ്ങൾ പ്രതിഷേധം മുഴക്കുന്നതറിഞ്ഞ് പട്ടു പോയ നിന്റെയകങ്ങൾക്ക് തുറക്കാപ്പൂട്ടുകളത്രേ കാവൽ !
വൃത്തം  **********                   ----- ഗീത മുന്നൂർക്കോട് --- ടീച്ചറുടെ വിരൽച്ചാതുരിയിലൊരു കറുപ്പിൽ തെളിഞ്ഞ വൃത്തം നാൽ ‌ പ്പത്തിയാറിണക്കണ്ണുകളാണാ വലയത്തിലൊരു നിമിഷം ഉടക്കിയത് അത്രയും കാഴ്ച്ചവട്ടങ്ങളെ കുരുക്കിയിടാതെ ആ വട്ടം വലുതായി വന്നു … . ഞങ്ങളുടേതായ വട്ടങ്ങളെയും അതിലൊതുക്കാൻ … അപ്പു കണ്ടത് വട്ടപ്പിഞ്ഞാണത്തിലെ തുമ്പപ്പൂച്ചോറെങ്കിൽ അമ്മിണിക്കൊച്ചിന്റെ മനസ്സ് പൊള്ളിച്ചത് നെടുവട്ടപപ്പടത്തെ പൊള്ളിച്ച് നോവിച്ച വട്ടച്ചട്ടിയിലെ തിളയെണ്ണ ! ഒരുത്തിക്ക് പരത്തിനിരത്തി വട്ടം വയ്ക്കാത്ത ദോശകൾ ‘ ശ്ശീ ’ ന്ന് കല്ലിനെ പഴിക്കുന്നതും കേട്ട് സോമുവി നുറക്കം നിഷേധിക്കുന്ന ‘ ടിക്ക് ടിക്ക് ’ ക്ലോക്ക് മുഖം മറ്റൊരുത്തന് അച്ഛനിരിക്കുന്ന ബാങ്കിലെ ടോക്കൺ വലിപ്പങ്ങളും നാണയക്കലമ്പലുകളും കാതുകൾ ചൊറിഞ്ഞു … മഴയിടിച്ചി ലിൽ വട്ടമറ്റിറങ്ങിയ മുറ്റക്കിണറും നടവഴികളിൽ വിരിയുന്ന പ്രണയപ്പൂക്കളും അമ്മവട്ടങ്ങളിൽ പൊരിയുന്ന നാനാവിധ അപ്പക്കൂട്ടങ്ങളും പൂരപ്പറമ്പിലൊരു കൌതുകക്കാരന്റെ മരണക്കിണർ വേഗതകളും ഇനിയുമുണ്ട് ചികഞ്ഞ് കാഞ്ഞ്