കോപം
--- ഗീത മുന്നൂർക്കോട്-----
എല്ലാം
വെറുമൊരു ഭ്രാന്തായിരുന്നെന്ന്
മാനത്തു നിന്നും
ചീറ്റിക്കരഞ്ഞ്
മേഘത്തുണ്ടുകൾ
ഇറ്റിറ്റ് വീണുകൊണ്ടിരുന്നു
ഒന്ന്
വെട്ടിയുണർത്താനുമാവുന്നില്ലല്ലോ
മോഹക്കൂണുകളെന്ന്
വാനം പതം പറയുന്നുണ്ടായിരുന്നു
ഒരിക്കൽപ്പോലും
തഴുകിയുമ്മിച്ച്
നെഞ്ഞേൽക്കാനാവുന്നില്ലല്ലോയെന്ന്
തണുത്തുപോയ കാറ്റ്
വിറക്കുന്നുണ്ടായിരുന്നു
ഈ പുഴ
എന്തിനേ ചതിച്ചതെന്ന്
മണൽത്തിട്ട്
അതിശയിക്കുന്നുണ്ടായിരുന്നു
പണ്ടേ
അടിതെറ്റിയൊഴുകിയ
ജീവിതപ്പുഴ
ഇപ്പോൾ
അവർക്കായി
കോപിച്ചതായിരിക്കാം.
അടിവറ്റിയ പുഴയും
ReplyDeleteഅടിതെറ്റിയ ജീവിതപ്പുഴയും!
മഴ മുറുകുമ്പോൾ പുഴ അടിതെറ്റി ഒഴുകാനും തുടങ്ങി... എന്നാലൊരു മുറുക്കെ പെയ്ത്തിൽ ജീവിതപ്പുഴക്കൊഴുക്ക് കിട്ടില്ലല്ലോ..
ReplyDelete