പാൽമധുരത്തിൽപ്പുകഞ്ഞത്

അന്നത്തെ രാവിന്
പാൽച്ചുവ രുചിച്ച എന്നോട്
അതല്ല, പ്രണയം മധുരിച്ചതാകാമെന്ന്
മുറ്റത്ത് പാദസരം കിലുക്കി 
ചാറ്റൽമഴ കുണുങ്ങിച്ചിരിച്ചു.
കുമ്പിളിൽ കുളിരു കോരി
കുഞ്ഞിക്കാറ്റ്
ജനൽപ്പാളികളിലൂടെ
എത്തിനോക്കി കിന്നരിച്ചു
പാൽമധുരം 
കട്ടെടുത്തോടുമോയെന്നു ഭയന്ന്
കണ്ണൂരുട്ടി വിരട്ടിയിട്ടും
കള്ളൻകാറ്റ് തൊട്ടുരുമ്മി നിന്നു.
ആരുമറിയാതെ വാതിൽക്കവച്ചുവന്ന
പുകയാകാം
കാറ്റിനേയും കുളിരിനേയും
ഞൊടിയിടകൊണ്ട്
പുറത്തേക്ക് ചാടിച്ചത്!
പുകച്ചുരുളുകൾക്കൊപ്പം
മഴച്ചിരികളേയും
കാറ്റിൻകുളിരിനേയും
ഞാൻ പ്രണയിച്ചത്
അവരെന്തേ ഗൗനിച്ചില്ല ?

Comments

Popular posts from this blog