വയൽക്കിളികൾ
******************
പൊൻവിളമണികളെ കാക്കാൻ
കൂർത്തുവ്യാപരിക്കുന്നുണ്ട്
കൊത്താനാഞ്ഞ് കൊക്കുകൾ
നടീൽപ്പാട്ടുമൂളിയ
കിളികൾ
വായ്പ്പൊരിവർഷിക്കുന്നു
മോഹങ്ങളുണരുന്നു
കണ്ടം കുത്തി ഞാറും നട്ട്
നെൽവയൽ പഴുത്ത്
മഞ്ഞച്ചുനിന്ന മണികളും
പിടിച്ചോറിനു കൊയ്തുകൂട്ടാൻ
കണ്ണും കാതും തുറന്നിരിക്കുന്നു
അവർ,
വയൽക്കിളികൾ!
മുടന്തിയോടുമ്പോൾ കാലം
പരന്നു നിവരുന്നെങ്ങോ
പാതയുടെ വിധിവര!
ശണ്ഠ കൂടി, കണ്ഠം കടഞ്ഞ്
പാതികരിഞ്ഞ ചിറകുകളിൽ
വയൽക്കിളികൾ
ദേശാടനത്തിന്
പറന്നേപോയേയ്ക്കാം...
Comments
Post a Comment