വെറുതെ നടിക്കുന്നു നമ്മൾ
ഋതുഭേദങ്ങളെന്ന്
നിന്റെയുടൽ വ്യാഖ്യാനങ്ങൾ
വരട്ടിച്ചുട്ട ഹൃദയത്തിന്റെ
അശ്വമേധവേഗം...
അഗ്നിയാളുന്നു
അവിടെ ചുവക്കുന്ന
ചൂടിലേക്ക്
ഭീതിനാളം വെളുക്കുന്നു...
നിന്റെ കാണാപ്പുറങ്ങൾ
ഹൃദിസ്ഥമാണ്
അതിലേക്കു പെയ്തുനിന്ന
ഒരു കുളിർക്കാലത്ത്
ഒന്നിച്ചുപോയ ഉടലുയിരുകൾ
ചുളുങ്ങിക്കോടിയതാരറിയുന്നു...!
നിശ്ചലതയുടെ
മൗനത്തിന്റെ
കനത്തപാളികൾ
നിദ്രയിലേക്ക് തണുക്കുന്നു!
നമ്മൾ പരസ്പരമറിയാതെ
മുങ്ങിത്താഴുന്നു!
എല്ലാമെല്ലാം
ഒരേ സ്പന്ദനത്തിന്റെ
വെറും നാട്യങ്ങളാകുന്നു...
Comments
Post a Comment