ആരെന്നു ചോദിച്ചാല്‍
****************************
പുലർക്കോഴിക്കു
മുമ്പുണരും
ചൂൽക്കരച്ചിൽ
’കര കര’.

നനഞ്ഞ തോർത്ത്
മുടികോതി
ഉണർത്തുകാപ്പി
ചുടുചുടാ.

പ്രാതൽത്തട്ടിൽ
മൊഴിമാറി
’ശ്ശീ’യെന്നൊരെ-
ഴുത്തവള് വട്ടദോശ.

തലതൊട്ടപ്പനൊപ്പം
കൈക്കുഞ്ഞിനും,
മൊഴിപ്പാട്ടുകൂട്ടി-
യൊത്തുമൂളും താരാട്ട്.

കൈമെയ്യ്
കല്ലിലാഞ്ഞ്
വീറെടുത്ത-
ടിച്ചൊഴുക്കും
ചടുലം കറക്കം
അലക്കുയന്ത്രം

പരാതിപ്പെയ്ത്തൊപ്പം
പൊടിപൊടിക്കും
പ്രാക്കിടിയിൽ
വെളുത്തുപൊട്ടും
നൊമ്പരക്കൂണവള്.

അത്താഴക്കഞ്ഞി-
യ്ക്കുപ്പുപാകം
മിഴി നനച്ചിറ്റിച്ച്
കലപിലമേളമാകെ
ചിരിയൊന്നി-
ലൊതുക്കിയിട്ട്

രാവുപാതി
വഴിനടന്ന്
നിലാപ്പുഞ്ചിരി
വാരിയിട്ട്
അനുരാഗമഴി-
ച്ചൂരിയോള്

പ്രാണനിലെന്റെ-
യുടയുവോള്


Comments

Popular posts from this blog