വൈരാഗിയുടെ നിശ്വാസങ്ങളിൽ
*********************************************
-
പ്രണയത്തിന്റെ കയ്യൊപ്പുള്ള
ഓര്‍മ്മകളെ
ക്ഷോഭത്തിരകൾ
കൊഞ്ചിക്കുമ്പോൾ
ഉരുക്കുമുഷ്ടിയെറിഞ്ഞ്
ഉന്മാദം വിതറുന്നു
ജീവിതക്കുളം
കലങ്ങിത്തീരുവോളം
വൈരാഗിയുടെ നിസ്സംഗതയിൽ
ഉടൽകായുംവരെ .
പ്രണയദൂതു കൊത്തിയിട്ടുപോയ
കിളി
നിരാസത്തിന്റെ
നിശ്വാസമെറിഞ്ഞപ്പോൾ
ഒരു കടൽകോരിയ
ഉപ്പുനിറച്ച
മിഴിക്കൂര്‍പ്പുതൊടുത്ത്
പരിഹാസ്യതയിലെക്കെയ്തു
വീഴ്ത്തിയത്
വൈരാഗിയുടെ
മനസ്സുതന്നെയായിരുന്നു...
ആഴങ്ങളുടെയടിത്തട്ടാണ്
സര്‍വ്വംസഹയെന്ന്‍
സുര്യനെയാർത്തിയിൽ
മോന്തുന്ന
മണല്‍മണ്ണിനെ
ആശ്വസിപ്പിക്കാമെന്നാൽ,
പകൽവിളര്‍ച്ച
നഷ്ടസ്വപ്നങ്ങളുടെ
മരണക്കൊടി തന്നെ...
പുനരുയിര്‍ക്കാത്തവ
ശവം മണക്കും.
Comments
Post a Comment