കവിയുടെ തലവര
**************************
കവിയുടെ ജാതകമെഴുതാന്
കവിടികളുരുണ്ടുരുണ്ട്
ഭ്രാന്തുകൾ വരച്ചു...
വരഞ്ഞ ചതുരങ്ങൾ
ചാടി മറിഞ്ഞു
അവന്റെ നക്ഷത്രം !
അമ്പരപ്പിലവനെ നാട്ടാന്
കണിയാരൊരു ചതുരം
ദിശകൾ തിരിയാത്തിടത്ത്
കോറിയിട്ടു..
ബുധന് ചുവന്നില്ല
ശുക്രന് ക്രാന്തദർശിയായി
മുകളിലേയ്ക്കു നോട്ടം തെറ്റിച്ചു !
ലക്ഷ്മീമുഖമിരുണ്ട്
ദേവായുധങ്ങളും ചക്രശൂലങ്ങളും
വക്രിച്ചുകോടി...
വ്യാഴമകന്ന്, മഹാവ്യാധി
രാഹുകേതുക്കളട്ടഹസിച്ച്
ശനിയപഹരിച്ച്....
കവിനാക്കിന്റെയുത്ഭവം തേടി
മെലിഞ്ഞുനീണ്ടൊരു കഴുത്ത്
താടിയും ജഡയും വളർന്ന്
മറഞ്ഞു നിൽപ്പുണ്ടെങ്ങോ...
Comments
Post a Comment