തെരുവിന്റെയാമയുണ്ണികൾ
*****************************
പൂഴിമണലിലേ
മുട്ടയിടു
അവർ, ആമകൾ !
ആമയുണ്ണികൾ
തലങ്ങുംവിലങ്ങും
എങ്ങും
വിരിഞ്ഞുണരും,
പയ്യെപ്പയ്യെ
ജീവിതം നടന്നുതുടങ്ങും
അവര്‍ക്ക്
അമ്മയില്ല, അച്ഛനില്ല,
കൂടെപ്പിറപ്പുകളെയവർ
അറിയുന്നതേയില്ല
കണ്ണിൽപ്പെടുന്ന ആമകൾത്തന്നെ
ബന്ധുക്കൾ
അവര്‍ക്കൊപ്പമിഴയും
കനത്തതോടിന്റെ മറയുള്ളവൻ
അവന്റെയൊളിയിടം
അവനിൽത്തന്നെ
തെരുവുകളിലോരംചേര്‍ന്ന്
കുന്നായ്മകളിലേക്ക്
പെറ്റുപെരുകുന്ന
മെല്ലെമേയുന്ന
ആമപ്പിറവികൾക്ക്
കനത്തജീവിതഭാരമുണ്ട്
ആഞ്ഞുപതിക്കുന്ന
കാലടികളെ
പെട്ടെന്നാണ്
കേൾവിയിലോതുക്കി,യവരുടെ
തലപ്പുകൾ
കുന്നായ്മകളിലേക്ക്
ഉൾവലിക്കുന്നത് ...
തോടു കനക്കുംതോറും
ഒരു കരുതലാണ്
ഉണ്ണിനാഗംപോലെ
ഉള്ളിൽപ്പതിഞ്ഞൊളിച്ചിരിക്കുക
കൊലക്കാൽച്ചവിട്ടേറ്റ്
കാത്തിരുപ്പിലെങ്ങാനും
കട്ടിത്തോടുടഞ്ഞാൽ....
ഫണമുണർന്നേയ്ക്കാം
കാലത്തിന്റെ നെഞ്ചു തുളക്കാൻ
ചട്ടവിരുദ്ധമൊരു
പെരുങ്കൊത്തിലേക്ക്
Comments
Post a Comment