ഓണക്കിറ്റ്
***************
പൂവിളിമൂളക്കങ്ങളിൽ, ഓണത്തുമ്പികൾ
വകഞ്ഞുവരയ്ക്കുന്ന മിഴിയെഴുത്തുകളിൽ
കൊലചെയ്യപ്പെട്ട
വസന്തം പരിഭവിക്കുന്നു....
മണ്ണിരത്തൊഴിലാളികളുടെ
പക പകയ്ക്കുന്നു
കിളച്ചുഴുതാനില്ലാത്ത
മൺപതുപ്പിൽ...
വിരിയാൻനാണിക്കുന്നു വസന്തത്തിന്റെ പൂക്കുട !
ഓണയന്നം
വിളമ്പിയില്ലെന്നു വയലേലകളോട്
പഞ്ഞം പറയുന്നുവോ തുമ്പപ്പൂ
?
തമ്പുരാനിങ്ങെഴുന്നെള്ളുമ്പോൾ
ചാണകം പുരളാത്ത മുറ്റത്തെയശുദ്ധിയുടെ
പൂത്താലം തിരുത്താനായ് കോപിക്കുമോ...?
മഞ്ഞണിത്തിട്ടൂരങ്ങളിലുടഞ്ഞുപോയ
കുപ്പിവളക്കിലുക്കം, ശീലുമറന്ന
ഓണപ്പാട്ടുകളുടെ അബദ്ധതാളങ്ങളായി
ഓണം പൊതിഞ്ഞെത്തുന്ന കിറ്റുകൾക്കായി
കാത്തിരിപ്പല്ലോ കാലം !
Comments
Post a Comment